അടിച്ചേൽപ്പിക്കപ്പെട്ട ഏകാന്തവാസത്തിൽ നിന്ന് മോചനം നേടി ഫ്‌ളാവിയ; ലോകത്തിലെ ഏറ്റവും ദുഖിതയായ ആന മോക്ഷം നേടി
നാൽപത്തിമൂന്ന് കൊല്ലങ്ങളോളം അടിച്ചേല്‍പ്പിക്കപ്പെട്ട ഏകാന്തവാസത്തില്‍ നിന്ന് മോക്ഷം നേടി നാല്‍പത്തിയേഴാം വയസില്‍ ഫ്‌ളാവിയ എന്ന ഏഷ്യൻ ആന വിട പറഞ്ഞു. നാൽപത്തിമൂന്ന് വർഷത്തോളം അനുഭവിച്ച ആ ഏകാന്തത ഫ്ളാവിയയെ കടുത്ത മാനസിക സമ്മർദ്ധത്തിന് അടിമപ്പെടുത്തുകയും അത് ഫ്ളാവിയയെ വിഷാദ രോഗിയാക്കിയെന്നും വിദഗ്ധർ പറയുന്നു. ഇതിനെ തുടർന്നുണ്ടായ അനാരോഗ്യമാണ് ഫ്‌ളാവിയയുടെ മരണത്തിനിടയാക്കിയതെന്ന് വിദഗ്ധർ പറഞ്ഞു.
സ്‌പെയിനിലെ കോര്‍ദോബ മൃഗശാലയില്‍ മൂന്നു വയസു പ്രായമുള്ളപ്പോഴാണ് ഫ്‌ളാവിയയെ എത്തിച്ചത്. ഇന്ത്യയില്‍ നിന്നാണ് ആനയെ ഇവിടെ എത്തിച്ചത്. കൂട്ടുകൂടാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന ഫ്‌ളാവിയയുടെ ആരോഗ്യം ആറു മാസമായി തീരെ മോശമായിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ട ഫ്‌ളാവിയയെ ആനകള്‍ ഉള്ള മറ്റേതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമെന്ന് മൃഗാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ച മുമ്പ് തീര്‍ത്തും അവശയായി തീര്‍ന്ന ആനയ്ക്ക് കിടന്നിടത്ത് നിന്ന എഴുന്നേല്‍ക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഫ്‌ളാവിയ ചരിഞ്ഞു. ലോകത്തിലെ ഏറ്റവും ദുഃഖിതയായ ആനയെന്നാണ് ഫ്‌ളാവിയ അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha