ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..

പലപ്പോഴും വന്നിട്ടുള്ള റിപ്പോർട്ടുകൾ ആണ് പല ഇറാനിയൻ ഉന്നതരുടെ മക്കളും പല വിദേശ രാജ്യങ്ങളിൽ പോയി ആർഭാടത്തിൽ ജീവിച്ചു രസിക്കുന്നത് . സ്വന്തം രാജ്യം യുദ്ധം ചെയ്യുകയാണെങ്കിലും അവരെ അതൊന്നും ബാധിക്കാറേയില്ല . ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും ആഡംബരത്തിന്റെ നെറുകയിൽ യുഎസിൽ താമസിച്ചിരുന്ന ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഹമീദ് സുലൈമാനി അഫ്ഷറും (47) മകൾ സരിനസാദത്ത് ഹുസൈനിയും (25) ആണ് വാർത്തകളിൽ നിറയുന്നത്.
അന്തരിച്ച ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ സഹോദരപുത്രിയാണ് ഹമീദ് സുലൈമാനി അഫ്ഷർ.ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇരുവരും ആഘോഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചിരുന്നു. പിന്നാലെ മാർക്കോ റൂബിയോയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഗ്രീൻ കാർഡ് സർക്കാർ റദ്ദാക്കി. തുടർന്ന് ലൊസാഞ്ചലസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ ഇരുവരും കസ്റ്റഡിയിലെടുത്തു.
നിലവിൽ ഹമീദ് സുലൈമാനി അഫ്ഷറിനെയും മകൾ സരിനസാദത്ത് ഹുസൈനിയെയും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും ആഡംബര പാർട്ടികളുമെല്ലാം നിറഞ്ഞതായിരുന്നു ഇരുവരുടെയും യുഎസിലെ ജീവിതം. ഇതിന്റെ ചിത്രങ്ങൾ പതിവായി സമൂഹമാധ്യമത്തിലും പങ്കുവയ്ക്കുമായിരുന്നു. 2015 ജൂണിൽ ടൂറിസ്റ്റ് വീസയിലാണ് ഹമീദ് സുലൈമാനി അഫ്ഷർ യുഎസിലെത്തിയത്. വ്യത്യസ്തമായ സ്വർണ്ണാഭരണങ്ങൾ ധരിച്ച ചിത്രങ്ങളും ഹെലികോപ്റ്ററുകളിൽ വിശ്രമിക്കുന്ന ചിത്രങ്ങളും പതിവായി ഹമീദ് പങ്കുവയ്ക്കുമായിരുന്നു.
സ്റ്റുഡന്റ് വീസയിലാണ് മകൾ യുഎസിലെത്തിയത്.ബിക്കീനി ധരിച്ച് കുളത്തിനരികിലെ ലോഞ്ചിൽ വിശ്രമിക്കുന്ന സരിനസാദത്ത് ഹുസൈനിയുടെ സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ വൻ വിവാദമായി മാറിയിരുന്നു.സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിബന്ധനകളുള്ള ഇറാനിലെ നയത്തിന് വിരുദ്ധമാണ് അന്തരിച്ച ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ ബന്ധുവിന്റെ പ്രവർത്തനമെന്നായിരുന്നു വിവാദത്തിന് കാരണം .
https://www.facebook.com/Malayalivartha























