രണ്ടാഴ്ച മുൻപ്കാണാതായ രണ്ട് പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വടക്കൻ പാകിസ്ഥാനിൽ വച്ചു രണ്ടാഴ്ച മുൻപ്കാണാതായ രണ്ട് പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്യം ഇറ്റാലിയന്‍ അംബാസഡര്‍ ഇന്നലെ സ്ഥിരീകരിച്ചു. ഇറ്റലി, ബ്രിട്ടന്‍ സ്വദേശികളായ ടോം ബല്ലാര്‍ഡ്, ഡാനിയേലെ നാര്‍ദി എന്നിവരാണു മരിച്ചത്.
ഫെബ്രുവരി 24നു ലോകത്തെ ഉയരം കൂടിയ ഒന്‍പതാമത്തെ കൊടുമുടിയായ നംഗ പര്‍വതം കയറാന്‍ പോയതായിരുന്നു ഇരുവരും. 8,125 മീറ്ററാണ് ഇതിന്റെ ഉയരം. ഇതുവരെ വിജയകരമായി കയറാന്‍ സാധിക്കാതിരുന്ന ഒരു പാത വഴി പര്‍വതത്തിലേക്ക് എത്തിപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം.എന്നാൽ, . 5,900 മീറ്റര്‍ ഉയരത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
തങ്ങള്‍ക്കു ലഭിച്ച ചിത്രത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടതായി പാകിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ സ്റ്റെഫാനോ പോണ്ടെകോര്‍വോ അറിയിച്ചു. പരിശോധന പൂര്‍ത്തിയായതായി അറിയിക്കുന്നതില്‍ ദുഃഖമുണ്ട്. തിരച്ചില്‍ സംഘത്തിനു ഇവരുടെ മൃതദേഹത്തിന്റേതെന്നു കരുതപ്പെടുന്ന ചിത്രം ലഭിച്ചു-അദ്ദേഹം ട്വീറ്റ് ചെയ്തു. കാണാതായ ഡാനിയേലെ നാര്‍ദിയുടെ ഫെയ്സ്ബുക് പേജിലും മരണ വിവരം അറിയിച്ചു കുറിപ്പിട്ടിട്ടുണ്ട്. ഡാനിയേലെയ്ക്കും ടോമിനും വേണ്ടിയുള്ള തിരച്ചില്‍ അവസാനിച്ചതായും കുറിപ്പിലുണ്ട്.
https://www.facebook.com/Malayalivartha