Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

എയര്‍ ഏഷ്യാ വിമാനത്തിന് സംഭവിച്ചതെന്ത് ? പൈലറ്റിന്റെ പിഴവോ അതോ ആകാശ ചുഴിയില്‍ വീണതോ?

30 DECEMBER 2014 09:58 AM IST
മലയാളി വാര്‍ത്ത.

എയര്‍ ഏഷ്യാ വിമാനം അപകടത്തില്‍പ്പെട്ടിട്ട് ഇന്ന് മൂന്ന് ദിവസം കഴിഞ്ഞു. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇതിനിടെ വിമാനം കടലില്‍ വീണതാകാം എന്ന് ഇന്നലെ ഇന്തോനീഷ്യ സ്ഥിരികരിക്കുകയുണ്ടായി. ഇന്തോനീഷ്യയുടെയും മറ്റ് ലോക രാഷ്ട്രങ്ങളുടെയും കപ്പലുകള്‍ ജാവ ഉള്‍ക്കടലില്‍ വിമാന അവശിഷ്ടങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ അവിടെനിന്ന് കണ്ടെടുത്ത വിമാന അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യയുടേതല്ലന്ന് കണ്ടത്തിയിരുന്നു. എങ്കില്‍പിന്നെ കണ്ടെത്തിയത് ഏത് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ? വിമാനം എവിടെ പോയി, വിമാനത്തിന് എന്ത് സംഭവിച്ചു, പൈലറ്റിന്റെ പിഴവോ അതോ വിമാനം ആകാശ, ചുഴിയില്‍ വീണതോ? ഇതുവരെ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഒരഴ്ചയായി കേരളം മുതല്‍ ഇന്തോനീഷ്യ വരെ ആകാശം കനത്ത മേഘപടലങ്ങളുടെ പിടിയിലാണ്. മലേഷ്യയിലും ശ്രീലങ്കയും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ആകാശ യാത്ര ദുഷ്‌കരമാണെന്ന് പൈലറ്റ്മാര്‍ക്കെല്ലാം ആറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് ഇത്ര റിസ്‌ക്ക് എടുത്ത് വിമാനം ഇതുവഴി പറപ്പിച്ചത്. കനത്ത മേഘം കാരണം വിമാനം പാതയില്‍ നിന്ന് ഉയര്‍ത്താന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയിരുന്നു. അനുമതി കിട്ടാന്‍ വൈകിയതോ അതോ പൈലറ്റ് തീരുമാനമെടുക്കാന്‍ വൈകിയതോ ഇതൊക്കെ അന്വേഷിക്കേണ്ടി വരും. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും ഇതുവരെ ഇന്ത്യോന്യേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഭീമാകാരമായ വന്‍ മേഘങ്ങളുടെ കൂമ്പാരമാണ് ക്യുമുലോനിംബസ്. എയര്‍ ഏഷ്യ വിമാനത്തിന്റെ പാതയില്‍ ഇത്തരം മേഘങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ആഗോള കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ജാവ കടലിനു മീതേ ഞായര്‍ പുലര്‍ച്ചെ മുതല്‍ കനത്ത ഇടിമിന്നല്‍ ഉണ്ടായിരുന്നതായും അവര്‍ പറയുന്നു.
വ്യോമയാന-കാലാവസ്ഥാ വിദഗ്ധരുടെ സംശയം ഈ വഴിക്കാണ്.
അപകടകാരികളായ ഈ പര്‍വത മേഘങ്ങള്‍ ഇടിയും മിന്നലും കൊടുങ്കാറ്റും മാത്രമല്ല ഐസുകട്ടകള്‍ വരെ നിറഞ്ഞതായിരിക്കും. ഇതിനുള്ളില്‍ വിനാശകാരികളായ ആകാശച്ചുഴികളും കണ്ടെന്നുവരാം. പക്ഷേ ആകാശച്ചുഴികളെ അതിജീവിക്കാവുന്ന വിധമാണ് വിമാനങ്ങളുടെ രൂപകല്‍പ്പന. ഇത്തരം മേഘങ്ങള്‍ക്കുള്ളില്‍ കയറിയാല്‍ വിമാനം ആടി ഉലയും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാം. പുറത്തെ ലോഹകവചങ്ങള്‍ക്കു ചുളുക്കം തട്ടാം. എന്നാലും വിമാനം രക്ഷപ്പെടാം.
ഏകദേശം 300-350 കിലോമീറ്റര്‍ അകലത്തിലേ വിമാനങ്ങള്‍ക്ക് മേഘകൂമ്പാരമേഘങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. നീലാകാശമുള്ള ദിശയിലേക്കു വഴിതിരിച്ച് അപകടം ഒഴിവാക്കുകയാണ് ഇത്തരം സാഹചര്യത്തില്‍ പൈലറ്റ് ചെയ്യുന്നത്. എയര്‍ ഏഷ്യ പൈലറ്റും വിമാനം ഉയര്‍ത്തുകയോ വഴിതിരിക്കയോ ചെയ്തിരിക്കാം. കൂമ്പാര മേഘങ്ങളുടെ ഉയരം പരമാവധി 30000 മുതല്‍ 40000 അടി വരെയാണ്.
എ-320 ഇനത്തില്‍ പെട്ട വിമാനത്തിനു പോകാവുന്ന പരമാവധി ഉയരം 40,000 അടിയാണ്. മേഘക്കൂമ്പാരം ഒഴിവാക്കുന്നതിനിടെ വിമാനം പരിധിവിട്ട് ഉയര്‍ന്നോ? ഈ വ്യോമപാതയില്‍ 44,000 അടി വരെ ഉയരത്തില്‍ മേഘമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മേഘങ്ങള്‍ 50000 അടി വരെയാണെന്നത് ഇന്തോനീഷ്യയുടെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലും മറ്റു ഭൂമധ്യരേഖാ പ്രദേശത്തും കാണപ്പെടുന്നവയേക്കാള്‍ പ്രഹരശേഷി കൂടിയവയാണ് ഇന്തോനീഷ്യയിലെ മേഘപടലങ്ങളെന്നു കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്താണ് ഇന്തോനീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോകവ്യോമയാന ഭൂപടത്തില്‍ ഇടം പിടിച്ചു തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ ലാഭകരമായി പറക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ കാലാവസ്ഥാ നിരീക്ഷണവും ഗവേഷണവും സുരക്ഷയും അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങളുണ്ടാവാനുള്ള കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (7 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (7 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (7 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (8 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (8 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (9 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (9 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (9 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (9 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (9 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (10 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (10 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (11 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (11 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (11 hours ago)

Malayali Vartha Recommends