Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

യുഎസ് നയതന്ത്ര പ്രതിനിധികളുടെ തലച്ചോര്‍ ആക്രമിച്ച് ക്യൂബ! 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികള്‍ ഉപയോഗിച്ചായിരുന്നു സോണിക് ആക്രമണം!

26 JULY 2019 03:23 PM IST
മലയാളി വാര്‍ത്ത

ക്യൂബയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്ന 40 നയതന്ത്ര പ്രതിനിധികളുടെ മസ്തിഷ്‌ക ഘടന ദുരൂഹമായ വിധത്തില്‍ മാറിമറിഞ്ഞതായി കണ്ടെത്തി. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് 40 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍  ജേണല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

പക്ഷേ അപ്പോഴും എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമായില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ലോകത്ത് ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത രഹസ്യായുധ പ്രയോഗമാണ് നടന്നതെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

2016 മുതല്‍ 2018 മേയ് വരെ ക്യൂബയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കാണ് മസ്തിഷ്‌കത്തിന് അജ്ഞാത രോഗാവസ്ഥ കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ മാത്രം 24 യുഎസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഛര്‍ദി, തലകറക്കം, കേള്‍വിക്കുറവ് എന്നിങ്ങനെ എല്ലാവര്‍ക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നത് സംഭവത്തിന്റെ ദുരൂഹത കൂട്ടി.

എന്നാല്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാര്‍ക്കോ അവിടെയെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടര്‍ന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളില്‍ അസാധാരണമായ ശബ്ദതരംഗങ്ങള്‍ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ശബ്ദവീചികള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. അള്‍ട്രാഫ്രീക്വന്‍സി തരംഗങ്ങളായിരുന്നു അവയെല്ലാമെന്ന് കണ്ടെത്തി. എന്നാല്‍ ഇവ എവിടെനിന്നു വരുന്നുവെന്ന് കണ്ടുപിടിക്കാനായില്ല.

തലകറക്കം, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലവേദന, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഛര്‍ദി, ഏകാഗ്രത നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു എല്ലാവര്‍ക്കും. ഒരു മില്ലീമീറ്ററിനും ഒരു മീറ്ററിനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള സൂക്ഷ്മതരംഗങ്ങള്‍ കൃത്യമായി ഒരു 'പോയിന്റ്' ലക്ഷ്യംവച്ച് തലയില്‍ പതിച്ചാല്‍ എന്ത് സംഭവിക്കുമോ അതേ കുഴപ്പങ്ങളാണ് ഇവയെല്ലാം. 'ഹവാന സിന്‍ഡ്രോം' എന്നാണ് മസ്തിഷ്‌കത്തിനു സംഭവിച്ച പ്രശ്‌നത്തിന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നല്‍കിയിരിക്കുന്ന പേര്. രാജ്യാന്തര വിഷയം, ഇമിഗ്രേഷന്‍, പ്രതിരോധം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അജ്ഞാത ആക്രമണമെന്നത് ദൂരൂഹതയുടെ മൂര്‍ച്ച കൂട്ടി.

മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ ശബ്ദത്തിനു പരിധിയുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ച് നടത്തുന്ന ആക്രമണമാണ് 'സോണിക്' ആക്രമണം. ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം.

അതേ തുടര്‍ന്ന് 2017 ഒക്ടോബര്‍ ആദ്യം ക്യൂബയുടെ 15 നയതന്ത്ര പ്രതിനിധികളെ അമേരിക്കയില്‍ നിന്നു പുറത്താക്കി. ക്യൂബ, തങ്ങളുടെ പ്രതിനിധികള്‍ക്കെതിരെ 'ഇലക്ട്രോമാഗ്നറ്റിക്' ആയുധമാണ് ഉപയോഗിച്ചതെന്ന് യുഎസ് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി. 2017-ല്‍ ക്യൂബയിലെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി യുഎസ് നയതന്ത്ര പ്രതിനിധികള്‍ മടങ്ങുകയും ചെയ്തു. ജീവനക്കാര്‍ക്കേറ്റ 'മാരകമായ പരുക്കിന്' ക്യൂബയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.

നയതന്ത്ര പ്രതിനിധികളില്‍ 23 പുരുഷന്മാരുടെയും 17 വനിതകളുടെയും മസ്തിഷ്‌കത്തില്‍ തുടര്‍ച്ചയായി എംആര്‍ഐ സ്‌കാനിംഗ് നടത്തിയിരുന്നു. ഇതോടൊപ്പം പൂര്‍ണ്ണആരോഗ്യവാന്മാരായ 48 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചു. രണ്ടു പരിശോധനാഫലങ്ങളും താരതമ്യം ചെയ്തപ്പോള്‍ 40 പേരുടെയും മസ്തിഷ്‌ക ഘടനയും അതിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള 'കണക്ടിവിറ്റിയും' താറുമാറായ അവസ്ഥയിലായിരുന്നു എന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് കണ്ട് അമ്പരന്നു പോയെന്ന് സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസറായ ഡോ. രാഗിണി വര്‍മ പറയുന്നു.

40 പേരുടെ മസ്തിഷ്‌കത്തിലും ഒരേതരം പ്രശ്‌നം കണ്ടതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തിയത്. പ്രശ്‌നം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്ത് 21 പേരില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ മസ്തിഷ്‌കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനപ്പുറമാണ് മസ്തിഷ്‌കത്തിന്റെ 'പാറ്റേണില്‍' തന്നെ മാറ്റമുണ്ടായത്. ഈ മാറ്റങ്ങള്‍ ഏതെങ്കിലും രോഗമായി മാറുമോയെന്ന്് പറയാനാകില്ലെന്നും രാഗിണി വ്യക്തമാക്കുന്നു. മുന്‍പുണ്ടായിരുന്ന എന്തെങ്കിലും പ്രശ്‌നങ്ങളാണോ മസ്തിഷ്‌കത്തിലെ മാറ്റത്തിലേക്കു നയിച്ചതെന്നും പരിശോധിച്ചു. എന്നാല്‍ അങ്ങനെയല്ലെന്നു കണ്ടെത്തി. ഈ പുതിയ സംഭവത്തിനു പിന്നില്‍ എന്താണെന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും രാഗിണി പറഞ്ഞു.

ആക്രമണത്തിനിരയായ ചിലര്‍ ഇതിനോടകം സുഖപ്പെട്ട് ജോലിയിലേക്ക് തിരികെ പ്രവേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇപ്പോഴും പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും രാഗിണി പറഞ്ഞു. കനേഡിയന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. തുടര്‍ന്ന് അവരും ക്യൂബയിലെ സേവനം മതിയാക്കി മടങ്ങി. എന്നാല്‍ മസ്തിഷ്‌ക പരിശോധനയില്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

മസ്തിഷ്‌കത്തിലെ മാറ്റം മാത്രം പരിശോധിച്ച് ആക്രമണം നടന്നതായി പറയാനാകില്ലെന്ന് പറഞ്ഞ് യുഎസ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്ന പക്ഷക്കാരും ഉണ്ട്. അങ്ങനെയൊരാക്രമണം ഉണ്ടായെങ്കില്‍ അതിനുപയോഗിച്ച ആയുധം എവിടെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എംബസി ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയ അതേ ഫ്രീക്വന്‍സിയുള്ള ശബ്ദം ചീവീടുകളുണ്ടാക്കുന്നതാണെന്ന് പ്രാണികളെപ്പറ്റി പഠനം നടത്തുന്ന ഗവേഷകര്‍ നേരത്തേ പറഞ്ഞിരുന്നു. ക്യൂബയില്‍ അത്തരം ചീവീടുകള്‍ ധാരാളമായി ഉണ്ടായിരുന്നുവത്രേ! അങ്ങനെ ആയിരുന്നെങ്കില്‍ അവിടെയുള്ള എല്ലാവരേയും അത് ഒരുപോലെ ബാധിക്കേണ്ടതല്ലേ, യു എസ്സ് നയതന്ത്രപ്രതിനിധികളെ മാത്രം ചീവീടിന്റെ ഫ്രീക്വന്‍സി ദോഷകരമായി ബാധിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവും!

മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ പരിധികളിലുള്ള ശബ്ദങ്ങളുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ദോഷകരമായി ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ചാണ് 'സോണിക്' ആക്രമണം എന്ന, ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത്. 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികളാണ് ഹവാനയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കേള്‍വിപ്രശ്നം, തലചുറ്റല്‍, കടുത്ത തലവേദന, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (17 minutes ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (34 minutes ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (1 hour ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (2 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (2 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (3 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (3 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (3 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (3 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (3 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

സത്യപ്രതിജ്ഞക്കിടെ ശ്രീലേഖ ഇറങ്ങിപ്പോയത് 'ആ കാരണത്താൽ'; ചടങ്ങിനിടെ സംഭവിച്ചത് മറ്റൊന്ന്..!  (4 hours ago)

Malayali Vartha Recommends