Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

യുഎസ് നയതന്ത്ര പ്രതിനിധികളുടെ തലച്ചോര്‍ ആക്രമിച്ച് ക്യൂബ! 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികള്‍ ഉപയോഗിച്ചായിരുന്നു സോണിക് ആക്രമണം!

26 JULY 2019 03:23 PM IST
മലയാളി വാര്‍ത്ത

ക്യൂബയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്ന 40 നയതന്ത്ര പ്രതിനിധികളുടെ മസ്തിഷ്‌ക ഘടന ദുരൂഹമായ വിധത്തില്‍ മാറിമറിഞ്ഞതായി കണ്ടെത്തി. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് 40 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍  ജേണല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

പക്ഷേ അപ്പോഴും എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമായില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ലോകത്ത് ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത രഹസ്യായുധ പ്രയോഗമാണ് നടന്നതെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

2016 മുതല്‍ 2018 മേയ് വരെ ക്യൂബയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കാണ് മസ്തിഷ്‌കത്തിന് അജ്ഞാത രോഗാവസ്ഥ കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ മാത്രം 24 യുഎസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഛര്‍ദി, തലകറക്കം, കേള്‍വിക്കുറവ് എന്നിങ്ങനെ എല്ലാവര്‍ക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നത് സംഭവത്തിന്റെ ദുരൂഹത കൂട്ടി.

എന്നാല്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാര്‍ക്കോ അവിടെയെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടര്‍ന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളില്‍ അസാധാരണമായ ശബ്ദതരംഗങ്ങള്‍ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ശബ്ദവീചികള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. അള്‍ട്രാഫ്രീക്വന്‍സി തരംഗങ്ങളായിരുന്നു അവയെല്ലാമെന്ന് കണ്ടെത്തി. എന്നാല്‍ ഇവ എവിടെനിന്നു വരുന്നുവെന്ന് കണ്ടുപിടിക്കാനായില്ല.

തലകറക്കം, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലവേദന, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഛര്‍ദി, ഏകാഗ്രത നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു എല്ലാവര്‍ക്കും. ഒരു മില്ലീമീറ്ററിനും ഒരു മീറ്ററിനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള സൂക്ഷ്മതരംഗങ്ങള്‍ കൃത്യമായി ഒരു 'പോയിന്റ്' ലക്ഷ്യംവച്ച് തലയില്‍ പതിച്ചാല്‍ എന്ത് സംഭവിക്കുമോ അതേ കുഴപ്പങ്ങളാണ് ഇവയെല്ലാം. 'ഹവാന സിന്‍ഡ്രോം' എന്നാണ് മസ്തിഷ്‌കത്തിനു സംഭവിച്ച പ്രശ്‌നത്തിന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നല്‍കിയിരിക്കുന്ന പേര്. രാജ്യാന്തര വിഷയം, ഇമിഗ്രേഷന്‍, പ്രതിരോധം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അജ്ഞാത ആക്രമണമെന്നത് ദൂരൂഹതയുടെ മൂര്‍ച്ച കൂട്ടി.

മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ ശബ്ദത്തിനു പരിധിയുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ച് നടത്തുന്ന ആക്രമണമാണ് 'സോണിക്' ആക്രമണം. ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം.

അതേ തുടര്‍ന്ന് 2017 ഒക്ടോബര്‍ ആദ്യം ക്യൂബയുടെ 15 നയതന്ത്ര പ്രതിനിധികളെ അമേരിക്കയില്‍ നിന്നു പുറത്താക്കി. ക്യൂബ, തങ്ങളുടെ പ്രതിനിധികള്‍ക്കെതിരെ 'ഇലക്ട്രോമാഗ്നറ്റിക്' ആയുധമാണ് ഉപയോഗിച്ചതെന്ന് യുഎസ് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി. 2017-ല്‍ ക്യൂബയിലെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി യുഎസ് നയതന്ത്ര പ്രതിനിധികള്‍ മടങ്ങുകയും ചെയ്തു. ജീവനക്കാര്‍ക്കേറ്റ 'മാരകമായ പരുക്കിന്' ക്യൂബയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.

നയതന്ത്ര പ്രതിനിധികളില്‍ 23 പുരുഷന്മാരുടെയും 17 വനിതകളുടെയും മസ്തിഷ്‌കത്തില്‍ തുടര്‍ച്ചയായി എംആര്‍ഐ സ്‌കാനിംഗ് നടത്തിയിരുന്നു. ഇതോടൊപ്പം പൂര്‍ണ്ണആരോഗ്യവാന്മാരായ 48 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചു. രണ്ടു പരിശോധനാഫലങ്ങളും താരതമ്യം ചെയ്തപ്പോള്‍ 40 പേരുടെയും മസ്തിഷ്‌ക ഘടനയും അതിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള 'കണക്ടിവിറ്റിയും' താറുമാറായ അവസ്ഥയിലായിരുന്നു എന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് കണ്ട് അമ്പരന്നു പോയെന്ന് സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസറായ ഡോ. രാഗിണി വര്‍മ പറയുന്നു.

40 പേരുടെ മസ്തിഷ്‌കത്തിലും ഒരേതരം പ്രശ്‌നം കണ്ടതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തിയത്. പ്രശ്‌നം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്ത് 21 പേരില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ മസ്തിഷ്‌കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനപ്പുറമാണ് മസ്തിഷ്‌കത്തിന്റെ 'പാറ്റേണില്‍' തന്നെ മാറ്റമുണ്ടായത്. ഈ മാറ്റങ്ങള്‍ ഏതെങ്കിലും രോഗമായി മാറുമോയെന്ന്് പറയാനാകില്ലെന്നും രാഗിണി വ്യക്തമാക്കുന്നു. മുന്‍പുണ്ടായിരുന്ന എന്തെങ്കിലും പ്രശ്‌നങ്ങളാണോ മസ്തിഷ്‌കത്തിലെ മാറ്റത്തിലേക്കു നയിച്ചതെന്നും പരിശോധിച്ചു. എന്നാല്‍ അങ്ങനെയല്ലെന്നു കണ്ടെത്തി. ഈ പുതിയ സംഭവത്തിനു പിന്നില്‍ എന്താണെന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും രാഗിണി പറഞ്ഞു.

ആക്രമണത്തിനിരയായ ചിലര്‍ ഇതിനോടകം സുഖപ്പെട്ട് ജോലിയിലേക്ക് തിരികെ പ്രവേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇപ്പോഴും പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും രാഗിണി പറഞ്ഞു. കനേഡിയന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. തുടര്‍ന്ന് അവരും ക്യൂബയിലെ സേവനം മതിയാക്കി മടങ്ങി. എന്നാല്‍ മസ്തിഷ്‌ക പരിശോധനയില്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.

മസ്തിഷ്‌കത്തിലെ മാറ്റം മാത്രം പരിശോധിച്ച് ആക്രമണം നടന്നതായി പറയാനാകില്ലെന്ന് പറഞ്ഞ് യുഎസ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്ന പക്ഷക്കാരും ഉണ്ട്. അങ്ങനെയൊരാക്രമണം ഉണ്ടായെങ്കില്‍ അതിനുപയോഗിച്ച ആയുധം എവിടെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എംബസി ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയ അതേ ഫ്രീക്വന്‍സിയുള്ള ശബ്ദം ചീവീടുകളുണ്ടാക്കുന്നതാണെന്ന് പ്രാണികളെപ്പറ്റി പഠനം നടത്തുന്ന ഗവേഷകര്‍ നേരത്തേ പറഞ്ഞിരുന്നു. ക്യൂബയില്‍ അത്തരം ചീവീടുകള്‍ ധാരാളമായി ഉണ്ടായിരുന്നുവത്രേ! അങ്ങനെ ആയിരുന്നെങ്കില്‍ അവിടെയുള്ള എല്ലാവരേയും അത് ഒരുപോലെ ബാധിക്കേണ്ടതല്ലേ, യു എസ്സ് നയതന്ത്രപ്രതിനിധികളെ മാത്രം ചീവീടിന്റെ ഫ്രീക്വന്‍സി ദോഷകരമായി ബാധിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവും!

മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ പരിധികളിലുള്ള ശബ്ദങ്ങളുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ദോഷകരമായി ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ചാണ് 'സോണിക്' ആക്രമണം എന്ന, ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത്. 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികളാണ് ഹവാനയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കേള്‍വിപ്രശ്നം, തലചുറ്റല്‍, കടുത്ത തലവേദന, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (40 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (42 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (57 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

Malayali Vartha Recommends