ലൈംഗിക പീഡനം തടവറയില്‍ ഗര്‍ഭഛിദ്രം നരകതുല്യം; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരതകൾ;ചൈന അഭയാർത്ഥികളോട് ചെയ്യുന്നത്
ചൈനയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരമായ അക്രമങ്ങളുടെ നടുക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ഹാന്‍ വംശജർക്ക് ബഹുഭൂരിപക്ഷമുള്ള രാജ്യമാണ് ചൈന . എന്നാല്‍, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങില്‍ തിങ്ങിപാര്‍ക്കുന്നത് മുസ്ലിംങ്ങളാണ്. ഇവര്‍ക്ക് ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഗ്രഹം ചൈനീസ് സര്‍ക്കാരിന് വാസ്ലിയാ അസംതൃപ്തിയാണ് ഉളവാക്കിയത്. . ഇതിനായി ഈ പ്രവിശ്യയില്‍ ഹാന്‍ വംശജരെ കൂടുതല്‍ വിന്യസിച്ച് ഉയിഗുറുകളെ നാടുകടത്തുകയും ചെയ്തിരുന്നു ചൈന.
പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിന്‍ജിയാങ് പ്രവിശ്യയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം പതിവായിരിക്കുന്നതായാണ് . ഏകദേശം 20 ലക്ഷത്തോളമുള്ള ന്യൂനപക്ഷ തടവുകാര്‍ക്ക് അതിക്രൂര പീഡനമാണ് നേരിടേണ്ടി വരുന്നത്. ഉയിഗുറുകൾക്കു പുറമെ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെയാണ് ചൈന കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുന്നത്.. ഇവരെ സ്വന്തം കുടുംബങ്ങളിൽ നിന്ന് അകറ്റി കടുത്ത നിയന്ത്രണങ്ങളോടെയാണ് തടവില്‍ വച്ചിരിക്കുന്നത്. മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിയിലാണ് എന്നാണ് ന്യൂനപക്ഷ തടവുകാരുടെ മക്കളോട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ തടവുകാരുടെ എണ്ണത്തില്‍ ഇനിയും കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. . ഉയിഗുര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജർക്ക് അധികൃതർ ഒത്താശ ചെയ്തു കൊടുക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തടവിലുള്ള ഉയിഗുര്‍ സ്ത്രീകളോട് അന്യപുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും, പരിശോധനയ്ക്കെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ ദിവസങ്ങളോളം അന്തിയുറങ്ങുന്നതായും പറയപ്പെടുന്നു. തടവുകാരില്‍ വൈദ്യശാസ്ത്ര പരീക്ഷണം നടത്തുന്നതും , ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും പതിവാണു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 5 ലക്ഷത്തോളം മുസ്ലിം കുട്ടികളെ ചൈനീസ് സര്‍ക്കാര്‍ ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺസൻട്രേഷൻ ക്യാംപില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കുട്ടികളില്‍ നിന്ന് മതത്തിന്റെയും കുടുംബത്തിന്റെയും സ്വാധീനം ഒഴിവാക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, പട്ടിണി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനാണു ബോർഡിങ് സ്കൂളുകൾ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ലക്ഷകണക്കിന് മുസ്ലിംങ്ങളാണ് ചൈനീസ് സര്‍ക്കാരിന്റെ കൊടിയ പീഡനത്തിന് വിധേയമാകുന്നത്. എന്നാല്‍ ഉയിഗുറുകളുടെ കാര്യം അഭ്യന്തര വിഷയമാണെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
വിദ്യാഭ്യസ രംഗത്തുള്‍പ്പെടെ കടുത്ത നിയന്ത്രണമാണ് ഇവിടെ ഉയിഗുര്‍ വിഭാഗങ്ങൾ അനുഭവിക്കുന്നത്.. സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ എത്തിക്കുന്നതെന്നാണ് ആരോപണം. ഉയിഗുർ അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കാണു വിധേയമാകുന്നതെന്നു യുഎസ് അടക്കമുള്ള രാജ്യങ്ങൾ പലവട്ടം പറഞ്ഞിരുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണവും ചൈന ഇവര്‍ക്കെതിരെ ആയുധമാക്കി. അതേസമയം,ചൈനയിലെ ഇത്തരം സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ചൈനയെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha