ഭീകരാക്രമണ ഭീഷണി; പാകിസ്താന്‍ വ്യോമാതിര്‍ത്തികൾ ഒഴിവാക്കാൻ വിമാനങ്ങൾക്ക് നിർദേശം
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ വിമാനങ്ങള്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കി. വ്യാപാര - ആഭ്യന്തര വിമാന സര്‍വീസുകള്‍ പാകിസ്താന്‍ തീവ്രവാദികള്‍ ലക്ഷ്യം വെച്ചതായി രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ ഭീകര സംഘടനകളുടെ താവളമാണെന്നും രാജ്യാതിര്‍ത്തി കടന്നു പോകുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വ്യോമസേന നിര്‍ദ്ദേശം നല്‍കിയത്. പരമാവധി പാകിസ്താന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാതിരിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പാകിസ്താന്‍ വിമാനത്താവളങ്ങള്‍ ഇതുവരെ ഭീഷണിയായിരുന്നില്ല. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ വിമാനത്താവളവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുവെന്ന വിവരം ലഭിച്ചതായി യുഎസ് ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. യുഎസ് വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടായ ചെറിയ ആക്രമണങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധത്തിനുള്ള സാദ്ധ്യതകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ബാഗ്ദാദിലുള്ള അമേരിക്കൻ എംബസിയ്ക്ക് നേരെ ഇറാഖി പ്രക്ഷോഭകർ കഴിഞ്ഞ ദിവസം പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ ഇവർ എംബസിക്കുള്ളിലേക്ക് കയറുകയും അമേരിക്കൻ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പകരമായാണ് റെവല്യൂഷനറി ഗാർഡ്‌സ് തലവനെ വധിച്ചുകൊണ്ട് അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളൊന്നാണ് അമേരിക്ക. എന്നാൽ ഈ വർഷം അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതും ഇതേ വിമാനത്തിന്റെ മറ്റു രണ്ട് തകർച്ചകളും വാഷിങ്ടണിന്റെ സൈനിക ശേഷിയെ കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 1530.70 കോടി രൂപ വിലവരുന്ന ഇത്തരം ഡ്രോണുകൾ രണ്ടെണ്ണം മാത്രമാണ് യുഎസ് നാവികസേനയുടെ കയ്യിൽ അവശേഷിക്കുന്നത്. എന്നാൽ ഇത്തരം ഡ്രോണുകൾ ഇനി നിർമിക്കാനുള്ള പദ്ധതികൾ അമേരിക്ക ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇറാന്‍ കമാന്‍ഡറും സംഘവും മരിച്ചത്.
അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 4.4 ശതമാനം ഉയര്‍ന്നത്. വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ്. ഇവിടെ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും
https://www.facebook.com/Malayalivartha