സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ മഴ ശക്തമാകുന്നു

സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും. മറ്റ് പ്രവിശ്യകളിൽ ശീതകാറ്റും. റിയാദ് നഗരം ഉൾപ്പെട്ട മധ്യപ്രവിശ്യയിൽ ശനിയാഴ്ച രാത്രി ഹുങ്കാര ശബ്ദത്തോടെയാണ് മഴ ഇരച്ചെത്തിയത്, കൂടെ ആലിപ്പഴ വർഷവും. ഇടിമിന്നലിെൻറ അകമ്പടിയുമുണ്ടായി. പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ പെയ്തു. റിയാദ് നഗരത്തിലുൾപ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോർന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. താപനില നന്നായി താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പ് പൂർണമായി മാറുകയും ഉഷ്ണനില ഉയരുകയും ചെയ്തിരുന്നു.
എന്നാൽ, ശനിയാഴ്ച രാത്രിയിലെ മഴ മുതൽ കാലാവസ്ഥ വീണ്ടും തണുപ്പിന് വഴിമാറി. ഞായറാഴ്ച മാത്രമല്ല, ഇൗ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിെൻറ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയിൽ തുടരുമെന്ന് അറബ് ഫെഡറേഷൻ ഫോർ സ്പേസ് സയൻസ് ആൻഡ് സൗദി അസ്ട്രോണമി അംഗം ഡോ. ഖാലിദ് അൽസഖ പറഞ്ഞു. റിയാദ് നഗരത്തിെൻറ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയിൽ തുടരുകയാണ്. മഴക്ക് വേണ്ടി പ്രാർഥിക്കണമെന്നും നമസ്കാരം നിർവഹിക്കണമെന്നും കഴിഞ്ഞയാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നത്. അതനുസരിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കുകയും ചെയ്തിരുന്നു.
അതേസമയം മഴയുടെ വരവ് അറിയിച്ച് യുഎഇയിൽ മിക്കയിടങ്ങളിലും ഇന്നലെ പൊടിക്കാറ്റ് രൂക്ഷമായി. കെട്ടിടങ്ങൾ പോലും മറഞ്ഞു കാണാതാകുന്ന രീതിയിൽ എങ്ങും പൊടിപടലങ്ങൾ നിറഞ്ഞു. ദുബായിലും ഷാർജയിലുമെല്ലാം ഉച്ചയ്ക്കും പൊടിക്കാറ്റ് ശക്തമായി തുടർന്നു. മഴക്കു മുമ്പുള്ള സൂചനയാണിതെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിക്കുന്നു. 11 വരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മർദം കുറയുന്നത് മൂലം കാറ്റ് ശക്തമായതോടെയാണ് പൊടിപടലങ്ങൾ എങ്ങും നിറയുന്നത്. ദുരക്കാഴ്ച കുറയുമെന്നതിനാൽ വാഹനയാത്രികർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്
https://www.facebook.com/Malayalivartha


























