വൈറ്റ് ഹൗസിനു ചുറ്റും ശക്തമായ സുരക്ഷ; ഒരുക്കം തുടങ്ങി അമേരിക്ക; സുസജ്ജമായ സൈന്യം തങ്ങൾക്കുണ്ടെന്നു ട്രംപിന്റെ പ്രസ്താവന;യുദ്ധം തുടരാൻ താത്പര്യമില്ലെന്നും പ്രതിരോധമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ പ്രതിരോധ മന്ത്രി
ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെയുള്ള ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൌസിനു ചുറ്റും ശക്തമായ സുരക്ഷ യൊരുക്കി അമേരിക്ക. പ്രത്യാക്രമണത്തിനുള്ള തയാറെടുപ്പിലാണോ അമേരിക്ക എന്ന സംശയവും ബലപ്പെടുന്നുണ്ട്. വൈറ്റ്ഹൌസിൽ തിരക്കിട്ട കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുകയാണ്. സുസജ്ജമായ സൈന്യം തങ്ങൾക്കുണ്ടെന്നു ട്രംപിന്റെ പ്രസ്താവന.ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് തങ്ങളുടേതെന്നും ട്രംപ് .ഇതിനിടെ യുദ്ധം തുടരാൻ താത്പര്യമില്ലെന്നും പ്രതിരോധമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മുറുകിയത്.
സൈനിക ജനറല്‍ കാസെം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടിയായി ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം ഉള്ളതായും . നിരവധി വിമാനങ്ങൾ ഉൾപ്പെടെ വഴിതിരിച്ച് വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു
മേഖല ഒഴിവാക്കി സഞ്ചരിക്കാൻ യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്നാണ് അറിയിപ്പ്. ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയും വൻ തോതിൽ ഉയർന്നു.
യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം ഇറാൻ സ്വയം പ്രതിരോധത്തിനായുള്ള നടപടികളാണ് കൈക്കൊണ്ടത്. ഞങ്ങളുടെ പൗരന്മാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ നടന്ന ഭീരുത്വം നിറഞ്ഞ സായുധ ആക്രമണം ഉണ്ടായി. എന്നാൽ ഞങ്ങൾ തീവ്രവാദമോ യുദ്ധമോ തേടുന്നില്ല, മറിച്ച് ഏതെങ്കിലും ആക്രമണെ ഉണ്ടായാൽ സ്വയം പ്രതിരോധിക്കും," സരീഫ് ട്വീറ്റിൽ വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണമായിരുന്നു ഇറാനിയൻ ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ്-ജാവദ് അസാരി ജഹ്‌റോമി നടത്തിയത്. "ഞങ്ങളുടെ പ്രദേശത്ത് നിന്ന് നരകത്തിലേക്ക് പോവുക!" എന്നായിരുന്നു ട്വീറ്റ്.
https://www.facebook.com/Malayalivartha