ചൈനയിൽ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ആറുപേർ മരിച്ചു; 10 പേരെ കാണാനില്ല, 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചൈനയിൽ ബസ് റോഡില്‍ രൂപപ്പെട്ട കുഴിയിലേക്കു മറിഞ്ഞ് ആറുപേർ മരിച്ചു, 10 പേരെ കാണാതായിരിക്കുകയാണ്. ഇതിനോടകം തന്നെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാഗ്രതയാണ് അധികൃതർ പുലർത്തിപ്പോരുന്നത്.
കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായതായി ലഭ്യമാകുന്ന വിവരം. ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നതെന്നാണ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളിൽ ബസ് പകുതി ഭാഗം വായുവിലേക്ക് ഉയർന്നു നിൽക്കുന്നത് വ്യക്തമായി കാണുവാൻ സാധിക്കുന്നതാണ്.
ഇതോടൊപ്പം തന്നെ ചൈനയിൽ 2016 ലും സമാന സംഭവുണ്ടായിരുന്നു. ഇത്തരത്തിൽ മധ്യ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ മൂന്നു പേർ കുഴിക്കുള്ളിൽ വീണിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മഴയെത്തുടർന്ന് റോഡിനടിയിൽ കുഴിച്ചിട്ട ജല പൈപ്പുകൾ തകർന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് മറ്റൊരു സംഭവം കൂടി 2013ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷെൻഷെനിലെ വ്യവസായ എസ്റ്റേറ്റിന്റെ കവാടത്തിലെ 10 മീറ്റർ (33 അടി) വീതിയുള്ള കുഴിയിൽ വീണ് അഞ്ച് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha