വരൾച്ചയിൽ ഉഴലുന്ന ഓസ്ട്രേലിയ; 5,000ത്തോളം ഒട്ടകങ്ങളെ വെടിവച്ചു കൊന്നു
കാട്ടുതീ പടര്‍ന്നതിനെ തുടർന്ന് ഓസ്‌ട്രേലിയയില്‍ വരൾച്ച. അഞ്ചു ദിവസത്തിനിടെ കൊന്നത് 5,000ത്തോളം ഒട്ടകങ്ങളെയാണ് . വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയായിരുന്നു ഇത് ചെയ്തത്. പ്രൊഫഷണല്‍ ഷൂട്ടര്‍മാരായിരുന്നു ഈ കൃത്യം നിർവഹിച്ചത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.
23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്തായിരുന്നു അതി രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടത്. വാസസ്ഥലങ്ങളിൽ മൃഗങ്ങൾ കടന്നുകയറി വീടുകള്‍ക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികൾ ഇവിടുത്തെ ആളുകൾ ഉന്നയിച്ചിരുന്നു. എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചുവെന്നും എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചു.
https://www.facebook.com/Malayalivartha