Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: അമേരിക്കയിൽ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു ;വൈറലായി ആ പെൺകുട്ടിയുടെ ചോദ്യം; നിങ്ങൾ വെടിവെയ്ക്കുമോ?എന്ന് കരഞ്ഞുകൊണ്ട് അമേരിക്കൻ പൊലീസിനോട് ചോദിച്ച് പെൺകുട്ടി

07 JUNE 2020 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം;ബെലെം വേദി ഒഴിപ്പിച്ചു ;ഇന്ത്യൻ സംഘം സുരക്ഷിതർ

സങ്കടക്കാഴ്ചയായി... ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വിഭാഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം 12 ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തിപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് വാഷിംങ്ടണില്‍ പ്രതിഷേധവുമായി തടിച്ചുകുടിയിരിക്കുന്നത്. അമേരിക്കയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്. അതിനിടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യവുമായി ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം പടരുകയാണ്.

ഇതിനിടെ, പൊലീസിനെ പേടിച്ച തന്റെ മകളെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമ പ്രവര്‍ത്തകൻ. ''നിങ്ങൾ എന്നെ വെടിവെയ്ക്കുമോ'', എന്ന് പൊലീസുകാരോട് ചോദിച്ചുകൊണ്ടാണ് പെൺകുട്ടി കരഞ്ഞത്. കുനിഞ്ഞിരുന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ടാണ് പൊലീസുകാരൻ മറുപടി പറഞ്ഞത്.
​ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാൻ ഉള്ളവരാണ്. നിങ്ങളെ വേദനിപ്പിക്കുന്നവരല്ല'', എന്നായിരുന്നു പേടിച്ചുവിറച്ചു നിൽക്കുന്ന കുട്ടിയോട് പൊലീസുകാരന്‍റെ മറുപടി. ''ഞങ്ങൾക്ക് പ്രതിഷേധിക്കാമോ എന്നായിരുന്നു അവളുടെ അടുത്ത ചോദ്യം. ''നിങ്ങൾക്ക് പ്രതിഷേധിക്കാം, മാർച്ച് ചെയ്യാം, എന്തു വേണമെങ്കിലും ചെയ്യാം, പക്ഷേ ഒന്നും നശിപ്പിക്കരുത്'' എന്നായിരുന്നു പൊലീസുകാരന്റെ മറുപടി
അമേരിക്കയില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം, കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമരത്തെ പട്ടാളത്തെ ഇറക്കി നേരിടുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഭരണകൂടത്തില്‍നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. പ്രക്ഷോഭത്തില്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന നിരവധി വെള്ളക്കാരും പങ്കെടുക്കുന്നു
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന അമേരിക്കയില്‍ ആരംഭിച്ച വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം ലോകത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.

ലണ്ടനില്‍ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. പാര്‍ലമെന്റ് സ്‌ക്വയറിന് സമീപത്താണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.
മറ്റ് പല നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ലണ്ടനില്‍ പ്രതിഷേധക്കാര്‍ ഒരു മിനിറ്റ് മുട്ടുകുത്തി നിന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചില സ്ഥലങ്ങളില്‍ ആക്രമ സംഭവങ്ങളുമുണ്ടായി. പ്രതിഷേധക്കാരുടെ വികാരത്തിനൊപ്പമാണ് താന്‍ എന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം ഓസ്‌ത്രേലിയില്‍ തദ്ദേശവാസികള്‍ക്കെതിരായ വിവേചനത്തിനെതിരായ പ്രതിഷേധമായിമാറി.
മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെന്‍ എന്നീ നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. സിഡ്‌നിയില്‍ പ്രതിഷേധത്തില്‍ 20000 ത്തിലധികം ആളുകള്‍ പങ്കെടുത്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ അധികൃതര്‍ പ്രതിഷേധം തടഞ്ഞിരുന്നുവെങ്കിലും കോടതിയില്‍ പോയാണ് സംഘാടകര്‍ പ്രതിഷേധത്തിനുള്ള അനുമതി നേടിയെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം സമ്മാനം 12 കോടി രൂപ...  (11 minutes ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (28 minutes ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (32 minutes ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (42 minutes ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (1 hour ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (1 hour ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (1 hour ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (11 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (11 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (13 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (13 hours ago)

Malayali Vartha Recommends