വെള്ളക്കാരന്റെ വർണ വെറിക്കിരയായ ജോർജ് ഫ്ലോയിഡ് മരിച്ചത് ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഡോക്ടറുടെ നിഗമനം പുറത്ത്
അമേരിക്കയിൽ വർണവെറിയ്ക്കിരയായി കൊല്ലപ്പെട്ട ആഫ്രോ - അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് മരിച്ചത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലെന്ന് ശ്വാസകോശ രോഗ വിദഗ്ദ്ധനായ ഡോക്ടർ മാർട്ടിൻ ജോൺ. ഫ്ലോയ്ഡിനെ ചൗവിൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഡോക്ടറുടെ നിഗമനം.
പൊലീസ് ഉദ്യോഗസ്ഥനും കേസിലെ മുഖ്യ പ്രതിയുമായ ഡെറിക് ചൗവിൻ ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയതോടെ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇത് തലച്ചോറിനെ ബാധിച്ചു.
ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയം നിലയ്ക്കാനും ഇത് കാരണമായതായും ഡോക്ടർ പറഞ്ഞു.
കേസിൽ വിചാരണ നടക്കുന്ന മിനിയാപോളിസ് കോടതിയിലാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. മരുന്നുകളോ ഹൃദയ സംബന്ധമായ രോഗങ്ങളോ അല്ല ഫ്ലോയ്ഡിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.
അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്ലോയിഡിനെ പൊലീസ് ആളുമാറി പിടിക്കുകയായിരുന്നു. അതിനു ശേഷം പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജനാണ് ജോർജ് ഫ്ലോയിഡ്. ഈ മരണത്തെ തുടർന്ന് ഒട്ടേറെ പ്രക്ഷോഭങ്ങൾ പടർന്നു പന്തലിച്ചിരുന്നു.
ദിവസങ്ങളോളം ആ തെരുവ് പ്രക്ഷോഭം നീണ്ടു നിന്നിരുന്നു. മിനിയപൊളിസ് സ്റ്റേഷനിലെ പൊലീസുകാരായ ഡെറിക് ചൗലിൻ അഞ്ച് മിനിട്ടോളം ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ പിന്നീട് ഡെറിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിഷേധം 140 നഗരങ്ങളിലേക്കു പടർന്നുപിടിച്ചു. അമേരിക്കയ്ക്ക് പുറത്തും വലിയതോതിലുള്ള സമരരീതികളാണ് അന്ന് നടന്നിരുന്നത്.
വൈറ്റ് ഹൗസിനു മുന്നിൽ നൂറു കണക്കിനു പേർ ഒത്തുകൂടി പ്രതിക്ഷേധം നടത്തിയിരുന്നു.
അതേസമയം, കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയ പല ഇടങ്ങളിലെയും പൊലീസ് അധികാരികൾ തെരുവിൽ മുട്ടുകുത്തി നിന്ന്, മിനിയാപൊളിസിലെ തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നുണ്ടായ തെറ്റിന് മാപ്പുപറയുന്ന രംഗങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha