ദക്ഷിണ ചൈന കടൽ മേഖലയിലെ ആധിപത്യത്തെ ചോദ്യം ചെയ്ത് നിരവധി രാജ്യങ്ങൾ; തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നൽകി വീണ്ടും അമേരിക്ക, ഇനിയുള്ള ദിവസങ്ങൾ കൊണ്ട് തന്നെ ചൈന പരമാവധി പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം
ചൈനയുടെ ദക്ഷിണ ചൈന കടൽ മേഖലയിലെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങളാണ് മുന്നിട്ടിറങ്ങുന്നത് .തായ്‌വാൻ എന്ന കൊച്ചു രാജ്യത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ അവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ വേണ്ടിയുള്ള ചൈനയുടെ കുടിലതന്ത്രം അമേരിക്ക പൊളിച്ചടുക്കുകയാണ്. തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നൽകി വീണ്ടും അമേരിക്ക രംഗത്ത്. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തായ്‌വാനെതിരെ ചൈനയുടെ ഭീഷണിക്ക് താക്കീതുമായി രംഗത്ത് വന്നത്.
ചൈന ചെയ്യുന്നത് ഏറെ ഗുരുതരമായ കുറ്റമാണെന്നാണ് ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. തായ്‌വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനെതിരെയാണ് ബ്ലിങ്കൻ മുന്നറിയിപ്പ് നൽകുന്നത്. സമുദ്രമേഖലയിൽ നിലനിൽക്കുന്ന ഭീഷണി നേരിടാൻ തായ്‌വാനെ സഹായിക്കുന്നതിൽ ആരംഭിച്ച അമേരിക്ക-ചൈന വെല്ലുവിളി ഇതോടെ രൂക്ഷമാവുകയാണ്. ഇതിൽ ലോകരാജ്യങ്ങൾ പലരും പക്ഷം ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ് .ബീജിംഗ് നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും തങ്ങൾ കാണുന്നതും മേഖലയിലെ അന്തരീക്ഷത്തെ ഏറെ ബാധിക്കുന്നതാണ്.
തായ്‌വാന്റെ കടൽ മേഖലയിൽ ചൈന നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എന്നാൽ സുഹൃദ് രാജ്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു.അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങൾ കൊണ്ട് തന്നെ ചൈന പരമാവധി പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം .പസഫിക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ചൈന നടത്തുന്നത് നീതീകരിക്കാനാവത്ത അധിനിവേശ ശ്രമങ്ങളാണ്. തായ്‌വാൻ സ്വയം പ്രതിരോധിച്ച് നിൽക്കുകയാണ്. ബീജിംഗിന്റെ എന്ത് നീക്കവും തായ്‌വാനെതിരായാൽ അത് തടയുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.ഇതോടുകൂടി ജപ്പാനുൾപ്പടെ ഉള്ള രാജ്യങ്ങൾ ചൈനയ്ക്ക് മുന്നിൽ തീർക്കുന്ന പ്രതിരോധം ഫലം കാണുന്നു എന്നത് ഉറപ്പായിരിക്കയുകയാണ് .
https://www.facebook.com/Malayalivartha