യൂറോപ്പ്യൻ രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ; പാകിസ്താനിലെ ഫ്രഞ്ച് പൗരന്മാരോട് അടിയന്തിരമായി മടങ്ങാൻ ആഹ്വാനവുമായി ഫ്രഞ്ച് പ്രസിഡന്റ്, ഞെട്ടലോടെ തുർക്കി! കാർട്ടൂൺ വിഷയത്തെ ചൊല്ലി തുർക്കിയിലും ഗൾഫ് രാഷ്ട്രങ്ങളിലും പ്രതിഷേധം കത്തിക്കയറുന്നു
ഇന്ത്യയുടെ നടപടികൾ ശരിവയ്ക്കുന്ന തരത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ പാകിസ്താനെതിരെ നീങ്ങുന്നത്. ഏതു വിധേനയും ഇസ്‌ലാമിക സംഘടിത രാജ്യങ്ങളുടെ കൂട്ടം ഉണ്ടാക്കുവാനായി വെമ്പുന്ന പാകിസ്താനേയും തുർക്കിയെയും ഇരുത്തി ചിന്തിപ്പിക്കും വിധത്തിലുള്ള നീക്കമാണ് ഇപ്പോൾ ഫ്രാൻസ് നടത്തിയിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എടുത്ത ഉറച്ച നടപടിയാണ് പാകിസ്താൻ ഒരു സുരക്ഷിത രാഷ്ട്രമല്ല എന്ന ഇംഗ്ലണ്ടിന്റെ കണ്ടെത്തലിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നത്. ഫ്രാൻസിൻെറ നടപടിക്രമങ്ങൾ അതിശക്തമായ ചലനം സുരക്ഷാ സമിതിയിലും ഉണ്ടാക്കാനിടയുണ്ട് എന്നാണ് കണ്ടെത്തൽ. ഇത് പാകിസ്താനെ കൂടുതലായി അലോസരപ്പെടുത്തും എന്നതും വ്യക്തമായിരുക്കുകയാണ്.
പാകിസ്താനിലെ ഫ്രഞ്ച് പൗരന്മാരോട് അടിയന്തിരമായി മടങ്ങാൻ ആഹ്വാനവുമായി ഫ്രഞ്ച് പ്രസിഡന്റ് എത്തിയത്, തുർക്കിയെക്കൂടി ഞെട്ടിച്ചിരിക്കുകയാണ്. ഏതാനും ദിവസമായി ഫ്രാൻസിനെതിരെ പാകിസ്താനിൽ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൗരന്മാരോട് രാജ്യം വിടാൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം.
പാകിസ്താനിലെ ഫ്രഞ്ച് നയതന്ത്ര കാര്യാലയം വഴിയാണ് ഫ്രഞ്ച് പൗരന്മാർക്ക് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്. ഇതാണ് ഇപ്പോൾ ഇമ്രാൻ ഭരണകൂട നയങ്ങളെ തന്നെ ചോദ്യം ചെയുന്ന തരത്തിൽ കാര്യങ്ങൾ പോകുന്നത്.
പ്രവാചകന്റെ കാർട്ടൂൺ വിഷയത്തിലാണ് തുർക്കിയിലും ഗൾഫ് രാജ്യങ്ങളിലും മാസങ്ങൾക്ക് മുമ്പ് പ്രതിഷേധം നടന്നത്. അതിന്റെ തുടർച്ചയാണ് പാകിസ്താനിൽ നിലവിൽ നടക്കുന്നത്. അതിതീവ്ര ഇസ്ലാമിക സംഘടനകളും ഭീകരരുമാണ് പ്രതിഷേധം നയിക്കുന്നത്.
പാകിസ്താനിലെ ഹൈവേകൾ തടസ്സപ്പെടുത്തിയും നഗരകേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയും ഫ്രാൻസിനെതിരെ തിരിയുകയാണ്. പോലീസുമായുള്ള സംഘർഷത്തിൽ പ്രതിഷേധക്കാരിലെ ഒരാളും ഒരു പോലീസുദ്ധ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
ഇതു സംബന്ധമായ വിഷയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ഫ്രാൻസ് കടന്നത്. ഫ്രാൻസിലെ കാർട്ടൂണുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക പരമ്പരയിൽ പിടിക്കപ്പെട്ടവരും അക്രമ മുണ്ടാക്കിയതും പാക് പൗരന്മാരായിരുന്നു.
ഇതിനെ തുടർന്ന് പാകിസ്താനുമായി നയ തന്ത്രപരമായും ഫ്രാൻസ് അകൽച്ചയിലായിരുന്നു.അത് കൂടുതൽ വ്യക്തമാക്കുന്ന നീക്കമാണ് പൗരന്മാരെ തിരികെ വിളിക്കുന്നതിലൂടെ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha