ആന്റ് ദി ഓസ്കാർ ഗോസ് റ്റൂ.. രണ്ടാമതും മികച്ച നടനായി ആന്‍റണി ഹോപ്‍കിന്‍സ്... അവാർഡ് തിളക്കത്തിൽ ഏഷ്യക്കാർ...

ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് 93-മത് അക്കാദമി അവാര്‍ഡ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.
1929 മുതൽ മുടങ്ങാതെ ഓരോ വർഷവും സമ്മാനിക്കുന്ന, ചലച്ചിത്രലോകത്തെ അഭിമാന പുരസ്കാരം, ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിച്ചത്. മികച്ച സംവിധായിക വിഭാഗത്തിൽ ഏഷ്യയുടെ യശ്ശസ്സ് ഉയർത്തി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‍കര്‍ ലഭിക്കുന്നത്.
ചിത്രത്തിലെ 'ഫേണ്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. വിഖ്യാത നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. ഹോപ്‍കിന്‍സിന്‍റെ രണ്ടാമത്തെ അക്കാദമി അവാര്‍ഡ് ആണ് ഇത്. നേരത്തെ 'സൈലന്‍സ് ഓഫ് ദി ലാമ്പ്‍സി'ലെ (1992) പ്രകടനത്തിനും അദ്ദേഹത്തിന് ഇതേ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്.
മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (സംവിധാനം- ക്ലോയി ഷാവോ)
മികച്ച നടന്‍- ആന്‍റണി ഹോപ്‍കിന്‍സ് (ദി ഫാദര്‍)
മികച്ച നടി- ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് (നൊമാഡ്‍ലാന്‍ഡ്)
മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്)
മികച്ച സഹനടൻ: ഡാനിയേൽ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ-ദ ഫാദർ
മികച്ച തിരക്കഥ (ഒറിജിനൽ)- പ്രൊമിസിങ് യങ് വുമൺ
മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം
മികച്ച വിദേശ ഭാഷാചിത്രം: അനദർ റൌണ്ട് (ഡെൻമാർക്ക്)
മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റൽ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റൻന്റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫർ നോളൻ)
മികച്ച സഹനടി യൂൻ യോ ജുങ് (ചിത്രം- മിനാരി)
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ഛായാഗ്രഹണം: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റൽ
കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ചു പരമ്പരാഗത രീതികളെ പൂർണമായി കയ്യൊഴിഞ്ഞാണു നിശ സംഘടിപ്പിക്കുന്നത്. സാധാരണ നിലയിൽ ക്ഷണിക്കപ്പെട്ട നാലായിരം പേർ പങ്കെടുക്കേണ്ട ചടങ്ങാണിത്. തിങ്ങിനിറഞ്ഞ സദസ്സ് ഇല്ലാതെ ഇത്തവണ പുരസ്കാര നിശ നടക്കുക ലൊസാഞ്ചലസിലെ ആർട് ഡെക്കോ യൂണിയൻ സ്റ്റേഷനിലായിരിക്കും. അവിടെ പ്രത്യേകം സ്റ്റേജ് നിർമിച്ചിട്ടുണ്ട്. അവതാരകർക്കും ഇത്തവണ പുതിയ ദൗത്യങ്ങളാണുള്ളത്.
ചടങ്ങ് ഒരു സിനിമ പോലെ ഒരുക്കുന്നത് സംവിധായകൻ സ്റ്റീവൻ സോഡർബർഗാണ്. ദുരൂഹ വൈറസിന്റെ പിടിയിൽ ലോകം ഞെരിഞ്ഞമരുന്ന കഥ ചിത്രീകരിച്ച 2011 ലെ "Contagion" എന്ന എന്ന സിനിമയുടെ സംവിധായകനാണു സോഡർബർഗ്. എന്നാൽ കോവിഡ് പുതിയ ചില പരീക്ഷണങ്ങൾക്കും അവസരം തന്നതായി അദ്ദേഹം പറയുന്നു.
പുരസ്കാര നിശ സിനിമ പോലെ ചിത്രീകരിക്കുമ്പോൾ അവതാരകരായ ബ്രാഡ‍് പിറ്റ്, ഹാരിസൺ ഫോഡ്, ഹാലി ബെറി എന്നിവരടക്കമുള്ള താരങ്ങളും ആ സിനിമയിൽ ചില വേഷങ്ങൾ ചെയ്യും.
നേരത്തേ ഓസ്കർ ജേതാക്കളുടെ പ്രസംഗം പരമാവധി 45 സെക്കൻഡായിരുന്നു. ഇത്തവണ കൂടുതൽ സമയം നൽകും. ജേതാക്കളോടു ഒരു കഥ പറയാൻ അഥവാ വ്യക്തിപരമായ എന്തെങ്കിലും അനുഭവം പങ്കുവയ്ക്കാനാവും നിർദേശം.
പുരസ്കാര വിതരണത്തിനു മുൻപേ 90 മിനിറ്റ് പ്രീ ഷോ ഉണ്ട്. അതു നേരത്തേ ഷൂട്ട് ചെയ്തതാണ്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ മത്സരിക്കുന്ന അഞ്ചുപേരുടെ പെർഫോമൻസ് അടക്കം പരിപാടികളാണ് പ്രീഷോ.
https://www.facebook.com/Malayalivartha

























