കർശന നിർദ്ദേശവുമായി കുവൈത്ത് മാനവ വിഭവശേഷി അധികൃതര്‍; അറുപത്തിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കില്ല

60 ന് മുകളില്‍ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അധികൃതര്‍ . ഉത്തരവില്‍ ഭേദഗതി ചെയ്‌തെന്ന വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്.
തൊഴില്‍ വിപണിയുടെ ആവശ്യം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60ന് മുകളിലുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നായിരുന്നു രാജ്യത്ത് പ്രചരിച്ചത്.
എന്നാല്‍ ഇതുവരെ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നയപരവും തന്ത്ര പ്രധാനവുമായ വിഷയത്തില്‍ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശ തൊഴിലാളികള്‍ നാട്ടില്‍ കുടുങ്ങിയത് സംരംഭങ്ങളെ ബാധിച്ചതിനാല്‍ സ്വദേശി തൊഴിലുടമകളില്‍ നിന്ന് പ്രായപരിധി നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
2020 ആഗസ്റ്റിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.
ജനുവരി ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തു. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രായപരിധി നിബന്ധന നടപ്പാക്കിയത്.
https://www.facebook.com/Malayalivartha

























