വംഗനാട് നിന്ന് കത്തുമ്പോൾ മമതാ ബാനർജിയുടെ സത്യപ്രതിജ്ഞ... നീറോ ചക്രവർത്തിയുടെ അസൽ കോപ്പി..!

റോമാ നഗരം കത്തിയെരിമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതു പോലെയെന്നു പറയുമ്പോലെ സ്വന്തം രാജ്യത്തെ അഗ്നി വിഴുങ്ങുമ്പോൾ എങ്ങിനെയാണ് ഒരു രാജാവിന്ന് വീണ വായിക്കാൻ തോന്നുക എന്ന ചോദ്യം നമ്മടെ മനസ്സിൽ ഒരിക്കലെങ്കിലും ചോദിച്ചതാണ്. ദുഷ്ടനും നീചനുമായിരുന്നു നീറോ.
ക്രിസ്ത്യന്‍ പ്രവാചകനായ സെന്‍റ് പീറ്റേഴ്സ്, സെന്‍റ് പോള്‍ എന്നിവരെ വകവരുത്തിയത് നീറോ ആയിരുന്നു. എന്തായാലും ജനങ്ങളെ വന്‍തോതില്‍ ഉന്മൂല നാശനം ചെയ്തവരില്‍ മുമ്പനായിരുന്നു നീറോ, എന്നാൽ അതിന്റെ നേർകാഴ്ച നമുക്ക് നമ്മുടെ രാജ്യത്ത് തന്നെ കാണുവാൻ സാധിക്കും എന്നതാണ് വിരോധാഭാസം. വേറെവിടെയുമല്ല പശ്ചിമബംഗാളിലാണ് സംഭവം നടക്കുന്നത്.
തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാളിൽ അവരുടെ പാർട്ടിക്കാർ അഴിച്ചുവിട്ട കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന തിരിക്കിലായിരുന്നു ദീദി. രാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടെ ഇന്ന് രാജ് ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് വളരെ ലളിതമായ ചടങ്ങുകൾ നടത്തിയാണ് മമത അധികാരമേറ്റത്.
ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലിയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. എന്നാൽ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
അക്രമങ്ങൾ നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറയുകയുണ്ടായി. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം വേദിയിൽ തന്നെ മമത തിരിച്ചടിച്ചു. ഇപ്പോൾ തൻറെ കയ്യിൽ അധികാരമില്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്രമസമാധാനം സംരക്ഷിക്കേണ്ടതെന്നും മമത തിരിച്ചടിച്ചു.
2011ൽ മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി, ബിജെപി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് മമത പശ്ചിമ ബംഗാളിൽ ഭരണം നിലനിര്‍ത്തിയത്.
പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും പരാജയമായിരുന്നു മതമയുടെ വിധി. നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടേണ്ടി വരും.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിന്റെ വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുയാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് രാജ്യമാകെ പ്രതിഷേധിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്‍ഡ ബംഗാളിലാണുള്ളത്.
അക്രമങ്ങൾക്കിടെ വനിതകളെ പീഡിപ്പിച്ചതായും ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ നടപടികൾ ആരംഭിച്ചു. കമ്മിഷൻ ചെയർപഴ്സൻ രേഖാ ശർമ സംസ്ഥാനം സന്ദർശിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ സുപ്രീംകോടതിയിൽ ഹർജി നൽകി. 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി ഹിമന്ത ബിസ്വ സർമ അറിയിച്ചു.
നന്ദിഗ്രാമിലെ പോളിങ് ഓഫിസർക്ക് സംരക്ഷണം ഏർപ്പാടാക്കിയതായി ബംഗാൾ സർക്കാർ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. ജീവഭയം കൊണ്ടാണ് അവിടെ വീണ്ടും വോട്ടെണ്ണൽ നടത്താതിരുന്നതെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























