കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം പ്രവാസികള്‍ക്കടക്കം തിരച്ചടയാകും. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രകള്‍ വിലക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ശ്രീലങ്ക വഴി പോയിരുന്നു.
അതേസമയം, കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ യു.കെ, കാനഡ,ഹോങ് കോങ്, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങല്‍ നേരത്തെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് വ്യാപകമായി പടർന്നതോടെ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് 920 പേര്‍. പുതുതായി 57,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത്.
അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ജില്ലകളില്‍ അണുബാധ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനമായ മുംബൈയില്‍ 3,879 പുതിയ കേസുകളും 77 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.
പൂനെയില്‍ 9,084 കേസുകളും 93 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 6.41 ലക്ഷം സജീവ കേസുകളുണ്ട്. ഇത്തരത്തിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ശ്രീലങ്ക ഇത്തരമൊരു നടപടി കൈകൊണ്ടത്.
https://www.facebook.com/Malayalivartha