ലോകകപ്പ് രാജ്യത്തിെന്‍റ വിനോദമേഖലക്ക് സുവര്‍ണാവസരം- നദാ ഫാറൂഖ്
അറബ് ലോകത്തും മിഡിലീസ്റ്റിലും ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഖത്തറിെന്‍റ വിനോദസഞ്ചാര മേഖലയുടെയും ടൂറിസം ടെക്നോളജിയുടെയും വളര്‍ച്ചക്കുള്ള
സുവര്‍ണാവസരമാണെന്ന് ടൂറിസം ടെക്നോളജി പ്ലാറ്റ്ഫോമായ ടൂറിസ് മോയുടെ സ്ഥാപക നദാ ഫാറൂഖ്. ഖത്തറിന് പുറമേ, മേഖലയുടെ കൂടി വളര്‍ച്ചക്കും പുരോഗതിക്കും ലോകകപ്പ് മികച്ച അവസരമായിരിക്കുമെന്നും നദാ ഫാറൂഖ് പറഞ്ഞു.
ടൂറിസം ടെക്നോളജി സ്ഥാപനമെന്നനിലയില്‍, രാജ്യത്തെ ടൂറിസം കമ്പനികൾക്കും സര്‍ക്കാറിെന്‍റ ദേശീയ ടൂറിസം കൗണ്‍സിലിനും ലോകകപ്പിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും.ഖത്തറിെന്‍റ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാകും 2022ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെെന്‍റന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2018നും 2025നും ഇടയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന നഗരങ്ങളിലൊന്നായി ദോഹ മാറും.
2028ഓടെ ഖത്തറിെന്‍റ ജി.ഡി.പിയില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള സസാമ്പത്തിക സംഭാവന 200 ബില്യന്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് പത്തു ലക്ഷത്തിലധികം സന്ദര്‍ശകരും കളി പ്രേമികളും ഖത്തറിലെത്തുമെന്നാണ് കണക്കു കൂട്ടുന്നത്.
ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഏറെ ആശ്വാസമേകുന്നതും വഴിത്തിരിവാകുന്നതുമായ പദ്ധതികളാണ് ഖത്തറില്‍ ലോകകപ്പിനോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നതെന്നും നദാ ഫാറൂഖ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha