അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി. ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയത്.
12-15 വയസ്സിനിടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫൈസര്‍ വാക്സിന്‍ മികച്ച ഫലം നല്‍കിയതിന് പിന്നാലെയാണ് അനുമതി.
ഇതുവരെ 16വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. എഫ്.സി.എ., സി.ഡി.സി. അംഗീകാരം ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ നല്‍കുന്നതിന്
നോര്‍ത്ത് ടെക്‌സസ് കൗണ്ടികള്‍ തയ്യാറായതായി അധികൃതര്‍ പറയുന്നു. ഡാളസ് ഫെയര്‍ പാര്‍ക്കാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സുപ്രധാന പങ്ക് വഹിച്ചത്.
കഴിഞ്ഞ ആഴ്ചയില്‍ 5000ത്തിലധികം കുട്ടികള്‍ റജിസട്രര്‍ ചെയ്തതായി കൗണ്ടി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം താല്‍പര്യമെടുത്ത് പേര് രജിസ്റ്റർ ചെയ്യണമെന്നും, കുട്ടികളുമായി വാക്‌സിന്‍ നല്‍കുന്ന
സ്ഥലത്തേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. സ്‌ക്കൂളുകളില്‍ നിന്നും കുട്ടികളെ വാക്‌സിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു.
https://www.facebook.com/Malayalivartha