ബുദ്ധിരാക്ഷസന്റെ വീക്ക്നെസ്സുകൾ മനസ്സിലാക്കിയാണ് മെലിഡ ബന്ധം വേർപിരിഞ്ഞത്! നഗ്നതാ പാർട്ടികളും സ്ത്രീ ദൗർബല്യവും...
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ 65കാരൻ ബില്‍ ഗേറ്റ്‌സും 56കാരി ഭാര്യ മെലിന്‍ഡയും തങ്ങളുടെ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നതാണ്.
ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിൽ പെടുന്നവരാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
എന്നാലിപ്പോൾ ബിൽ ഗേറ്റ്സിനെ പറ്റി ചില നടുക്കുന്ന രഹസ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. തന്റെ ചില വമ്പൻ പാർട്ടികളിൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പർമാരെ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളിൽ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ ജെയിംസ് വാലസ് വെളിപ്പെടുത്തുകയുണ്ടായി.
മെലിൻഡയുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇത്തരം പാർട്ടികളിലേക്ക് ഗേറ്റ്സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് തുറന്നടിച്ചു. ഡെയിലി മെയിൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വാലസ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ചെറുപ്പത്തിൽ ബിൽ സാധുവായ ഒരു 'കൊയർ ബോയി' ആണെന്ന് കരുതിവർക്ക് തെറ്റി. മൈക്രോസോഫ്റ്റിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാർട്ടികളെ ബില്ലിനു വേണ്ടി നഗ്നത പാർട്ടികളാക്കി മാറ്റിയിരുന്നെന്നും സീയാറ്റിലിൽ നിന്നുമുള്ള സ്ട്രൈപ്പെർമാരെക്കൂടി പാർട്ടികളിൽ ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് വാലസ് പറയുന്നത്
ഒരു കമ്പ്യൂട്ടർ ബുദ്ധിജീവി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ജീവിതം അക്കാലത്ത് ബില്ലിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ഗേറ്റ്സിനെക്കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമായ Overdrive: ‘Bill Gates and the Race to Control Cyberspace’ൽ ശതകോടീശ്വരന്റെ വാഷിംഗ്ടണിലെ ലോറേൽഹർസ്റ്റ് എന്ന വീട്ടിൽ നടക്കാറുണ്ടായിരുന്ന ഈ നഗ്നത പാർട്ടികളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ ഒഴുക്ക് നിലയ്ക്കാതിരിക്കാനും മൈക്രോസോഫ്റ്റിന്റെ വളർന്നു വരുന്ന ഐടി സാമ്രാജ്യത്തിൽ നിന്നുള്ള പുതിയ ബിസിനസ് വാർത്തകൾ ഇടതടവില്ലാതെ ലഭിക്കുന്നതിനും വേണ്ടി ഇത്തരം നിശാപാർട്ടികൾ പലതും വർത്തയാക്കാൻ ദേശീയ മാധ്യമങ്ങൾ തയ്യാറായിരുന്നില്ല.
'ബിൽ ഗേറ്റ്സ് സിയാറ്റിലിലെ ഒരു നിശാക്ലബ് സന്ദർശിക്കാറുണ്ടായിരുന്നു. മാത്രമല്ല തന്റെ വീട്ടിലെ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നഗ്നരായി നീന്തുന്നതിന് ഡാൻസേഴ്സിനെ വാടകയ്ക്ക് എടുത്തിരുന്നുവെന്നും' മുൻ പോസ്റ്റ് ഇന്റലിജൻസർ റിപ്പോർട്ടർ കൂടിയായ വാലസ് പറയുന്നു.
ബിൽഗേറ്റ്സുമായി അകന്നു കഴിയുന്ന ഭാര്യ മെലിൻഡയുമായുള്ള ബന്ധത്തെ ഇത്തരം വിഷയങ്ങളും ബാധിച്ചിരിക്കാം എന്നതാണ് വാലസിന്റെ നിഗമനം.
1988ൽ മെലിൻഡയുടെ ആയയായ ഫ്രഞ്ച് എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങൾക്കിടയിൽ ഗേറ്റ്സ് തന്റെ ഇത്തരം വിനോദങ്ങൾ ആവർത്തിച്ചിരുന്നതായും വാലസ് പറയുന്നുണ്ട്.
എന്നാൽ, മെലിൻഡയ്ക്ക് ബിൽ ഗേറ്റ്സിന്റെ സ്ത്രീകളോടുള്ള താല്പര്യത്തെക്കുറിച്ച് അറിയാമായിരുന്നു. ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയും പിന്നീട് 1992ൽ കൂടുതൽ അടുത്തു കൊണ്ട് വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഇരുവരും വേര്‍പിരിയാന്‍ തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്ന് ഇവര്‍ അറിയിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു.
https://www.facebook.com/Malayalivartha