പിക്കാസോയുടെ പെയിന്‍റിംഗ് ലേലത്തിന് പോയത് വന്‍ തുകക്ക്; ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി തുക
വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 'വുമണ്‍ സിറ്റിംഗ് നിയര്‍ എ വിന്‍ഡോ (മാരി തെരേസ)' എന്ന പെയിന്‍റിംഗ് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ക്രിസ്റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത് വന്‍ തുകക്ക്. 103.4 മില്യന്‍ ഡോളറിനാണ് (ഏകദേശം 755 കോടി രൂപ) പെയിന്‍റിംഗ് വിറ്റത്.
19 മിനിറ്റ് നേരം മാത്രമാണ് ലേലം നീണ്ടു നിന്നത്. പെയിന്‍റിംഗ് 55 മില്യണ്‍ ഡോളറിന് വില്‍ക്കാനുകുമെന്നാണ് ക്രിസ്റ്റി പ്രതീക്ഷിച്ചത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. 1932ല്‍ പൂര്‍ത്തിയായ ഈ പെയിന്റിംഗിന്റെ മഹത്വവും മികച്ച വില ലഭിക്കാന്‍ കാരണമായി.
വ്യാഴാഴ്ച നടന്ന ലേലത്തില്‍ 481 ദശലക്ഷം ഡോളറിന്റെ വസ്തുക്കളാണ് വിറ്റുപോയത്. കൊവിഡിന് ശേഷം സ്ഥിതി ഗതികളും കലാ വിപണിയും സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നുതെന്ന് ക്രിസ്റ്റിയുടെ അമേരിക്കന്‍ അധ്യക്ഷന്‍ ബോണി ബ്രെനന്‍ പറഞ്ഞു.
തന്റെ യുവ യജമാനത്തി മാരി തെരേസ് വാള്‍ട്ടറിനെയാണ് പിക്കാസോ ചിത്രീകരിച്ചിരിക്കുന്നത്. എട്ട് വര്‍ഷം മുൻപ് ലണ്ടണിൽ നടന്ന വില്‍പ്പനയില്‍ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഈ പെയിന്‍റിംഗ് ക്രിസ്റ്റി സ്വന്തമാക്കിയത്.
അതാണിപ്പോള്‍ ഇരട്ടിയിലധികം തുകക്ക് വിറ്റുപോയത്. സ്പാനിഷ് ചിത്രകാരന്റെ അഞ്ച് പെയിന്‍റിംഗുകളാണ് നിലവില്‍ 100 മില്യണ്‍ ഡോളര്‍ മറികടന്നത്. 'വിമന്‍ ഓഫ് അല്‍ജിയേഴ്സ്' 2015ല്‍ 179.4 ദശലക്ഷം ഡോളറിനാണ് ലേലത്തില്‍ പോയത്.
https://www.facebook.com/Malayalivartha