വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും വാക്സിന് ലഭ്യമായിട്ടില്ല! കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് വികസിത രാജ്യങ്ങളോടാവശ്യപ്പെട്ട് ലോകാരോഗ്യസംഘടന: കുട്ടികള്‍ക്ക് നല്‍കാനായി മാറ്റിവെച്ച വാക്സിന് ദരിദ്ര രാജ്യങ്ങള്‍ക്ക് കൈമാറണം
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് തല്ക്കാലത്തേക്ക് തിർത്തിവെക്കണമെന്ന് വികസിത രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്ക് നല്‍കാനായി മാറ്റിവെച്ച വാക്സിന് ദരിദ്ര രാജ്യങ്ങള്‍ക്ക് കൈമാറണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ജനീവയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ഇക്കാര്യം ഉന്നയിച്ചത്.
വാക്സിനേഷന്‍ നടത്തിയ ചില വികസിത രാജ്യങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്സിന് നല്‍കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഈ തീരുമാനം പുനഃപരിശോധിക്കണം. വാക്സിന് വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറാവണം. വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും വാക്സിന് ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
നേരത്തെ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് വാക്സിന് നല്‍കാന്‍ കാനഡ നിര്‍മാതാക്കളായ ഫൈസറിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണ് യുഎസ് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,53,299 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,43,72,907 ആയി. 2,04,32,898 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
16,93,093 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
3,890 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇത് ആകെ കോവിഡ് മരണസംഖ്യ 2,66,207 ആയി ഉയര്‍ത്തി.
നിലവില്‍ 36,73,802 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha