ഗാസയിലെ ഉന്നത ഹമാസ് തലവന്റെ വീടിന് ബോംബിട്ട് ഇസ്രയേല്‍ സൈന്യം; ദൗത്യം പാതിവഴിയിലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ അറിയിപ്പ്, ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെ ലോകം

ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇപ്പോഴിതാ ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേല്‍ ഞായറാഴ്ച പുലര്‍ച്ചെ ബോംബിടുകയുണ്ടായി. ഹമാസ് ഭീകരര്‍ ടെല്‍ അവീവിനെ ലക്ഷ്യമാക്കിയുള്ള റോക്കറ്റ് ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്ന സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന സൂചനകളൊന്നും തന്നെ ഇല്ലാ എന്നതാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ധാരാളംപേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ടെല്‍ അവീവിലും സിറ്റി ഓഫ് ബിയെര്‍ഷീബയിലും ബോംബ് മുന്നറിയിപ്പ് ശബ്ദങ്ങള്‍ മുഴങ്ങിയതോടെ വരാനിരിക്കുന്ന റോക്കറ്റുകളില്‍നിന്ന് രക്ഷപെടാന്‍ ജനങ്ങള്‍ ഓടി സുരക്ഷാ മുറികളില്‍ അഭയം തേടും ചെയ്തു. തിങ്കളാഴ്ച സംഘര്‍ഷം ആരംഭിച്ചതിനുശേഷം 149 പേര്‍ ഇസ്രയേലില്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഇസ്രയേലില്‍ 10 മരണം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ, യുഎസ്, ഈജിപ്ത് എന്നിവടങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും പുരോഗതിയുണ്ടായിട്ടില്ല.
അതേസമയം ഇസ്രയേലും ഹമാസ് ഭീകരരും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. അല്‍ ജസീറയും അസോസിയേറ്റഡ് പ്രസും പ്രവര്‍ത്തിച്ചിരുന്ന 12 നില കെട്ടിടം ഇസ്രയേല്‍ കഴിഞ്ഞദിവസം ആക്രമണത്തിൽ തകര്‍ത്തിരുന്നു. ഹമാസിന്റെ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ജലാ കെട്ടിട സമുച്ചയം യഥാര്‍ഥ സൈനി ലക്ഷ്യമായിരുന്നുവെന്നും ആക്രമണത്തിനു മുന്‍പ് കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ടെല്‍ അവീവിനും മറ്റ് ഇസ്രയേലി നഗരങ്ങള്‍ക്കുമെതിരെ ഞായറാഴ്ചയും ഹമാസ് റോക്കറ്റ് ആക്രമണങ്ങള്‍ തുടര്‍ന്നു. 'ദൗത്യത്തിന്റെ പാതിയിലാണ് രാജ്യം. ഇതുവരെ അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം ദൗത്യം തുടരും'- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.
https://www.facebook.com/Malayalivartha

























