എങ്ങും കണ്ണീർക്കാഴ്ചകൾ; വരുന്നതിലധികവും കൈയോ, കാലോ അറ്റുപോയവര്‍, പരിക്കേറ്റവരില്‍ പകുതിയോളം കുട്ടികളും സ്ത്രീകളും, പരിക്കേറ്റവരാല്‍ നിറഞ്ഞ് ഗസ്സയിലെ ആശുപത്രി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതികൃതർ

ഫലസ്തീൻ- ഇസ്രായേല്‍ സംഘർഷം തുടരുന്നതിനിടെ പരിക്കേറ്റവരാല്‍ നിറഞ്ഞ് ഗസ്സയിലെ ആശുപത്രി. കഴിഞ്ഞദിവസം രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേൽക്കുന്നത്. ആശുപത്രിയില്‍ ചുറ്റും ഭീതിനിറഞ്ഞ രംഗങ്ങളാണ് എന്നാണ് അധികൃതർ വ്യകതമാക്കുന്നത്. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. ബോംബാക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും കൈയോ, കാലോ അറ്റുപോയിരുന്നുവെന്ന് ഗസ്സ സിറ്റിയിലെ അല്‍ഷിഫ ആശുപത്രി നഴ്സ് ഷൈമ അഹ്മദ് ഖ്വൈദര്‍ വ്യക്തമാക്കുന്നു.
ജീവിതത്തില്‍ ഇതുവരെ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടില്ല. കരളലയിപ്പിക്കുന്ന രംഗങ്ങളാണ് ചുറ്റും - എന്നും ഷൈമ അഹ്മദ് അല്‍ജസീറ ചാനലിനോട് പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്ന് റോഡുകളില്‍ വീണുകിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കും പെട്ടെന്ന് പരിക്കറ്റവരുമായി ആശുപത്രിയിലേക്ക് എത്താനാവാത്ത സ്ഥിതിയാണ് ഉള്ളത്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1200 പേര്‍ക്കാണ് പരിക്കേറ്റതെന്ന് ഗസ ആരാഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
അതേസമയം പരിക്കേറ്റവരില്‍ പകുതിയോളം കുട്ടികളും സ്ത്രീകളുമാണ്. റോഡുകളിലൂടെയുള്ള യാത്ര ഇല്ലാതാക്കണമെന്ന ലക്ഷ്യത്തില്‍ ഇസ്രായേല്‍ സൈന്യം കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്ന് ആരോഗ്യമന്ത്രായം വക്താവ് ഡോ. മിദ്ഹത് അബ്ബാസ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷ നേടാനായി ഫലസ്തീന്‍ കുട്ടികളെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഗസ്സയിലെ ആശുപത്രി നിറഞ്ഞുവിഞ്ഞു. ഇസ്രായേല്‍ ഉപരോധവും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ ഗസ്സയില്‍ മരുന്നുകളുടെയും സംവിധാനങ്ങളുടെയും ലഭ്യതക്കുറവുണ്ട്. രോഗികള്‍ ഈ അവസരത്തില്‍ ഈജിപ്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിദ്ഹത് അബ്ബാസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























