ഇന്ത്യന്‍ വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് ആശങ്ക; ബുധനാഴ്ച മുതൽ സിംഗപ്പൂരില്‍ സ്കൂളുകള്‍ അടക്കുന്നു: പ്രാദേശിക വ്യാപനം വർധിക്കുന്നു നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

ഇന്ത്യൻ കൊറോണ വൈറസ് വകഭേദങ്ങള്‍ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സിംഗപ്പൂരില്‍ ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ അടക്കും. മാസങ്ങളോളം കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയെങ്കിലും പ്രാദേശികമായി വീണ്ടും വ്യാപനം സ്ഥിരീകരിച്ചതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്ഷണമാക്കുവാൻ തുടങ്ങിയത്.
പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളും ജൂനിയര്‍ കോളജുകളും ബുധനാഴ്ച മുതല്‍ മേയ് 28 വരെ ഒാണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം സിംഗപ്പൂരില്‍ 38 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. ഇതില്‍ ട്യൂഷന്‍ സെന്‍ററിലെ ക്ലാസില്‍ പെങ്കടുത്ത എട്ട് കുട്ടികളുംഉൾപ്പെടുന്നതിനാലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നത്.
'ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വൈറസ് വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുന്നതായി സൂചനയുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, രോഗബാധിതരായ കുട്ടികളുടെ നില ഗുരുതമല്ല' എന്ന് വിദ്യാഭ്യാസ മന്ത്രി ചാന്‍ ചുന്‍ സിംഗ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള പദ്ധതികളും സിംഗപ്പൂര്‍ ആസൂത്രണം നടത്തുകയാണ്
കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഹോേങ്കാങ്ങുമായുള്ള എയര്‍ ബബിള്‍ സംവിധാനവും ഇല്ലാതാകാന്‍ സാധ്യതയേറി. മേയ് 26 മുതലാണ് ഇരു രാജ്യങ്ങളും തമ്മില്‍ യാത്രകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.
വ്യാപനം കുറക്കുന്നതിെന്റ ഭാഗമായി സിംഗപ്പൂരില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. റെസ്റ്റോറന്‍റുകളില്‍ ഭക്ഷണംകഴിക്കലും ജിമ്മുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.
അതേസമയം, കോവിഡിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത നാടുകളില്‍ സിംഗപ്പൂര്‍ ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. 5.7 ദശലക്ഷം ജനങ്ങളുള്ള ഇവിടെ ഇതുവരെ 61,000 കേസുകളും 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























