വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിൽ! പസഫിക്ക് സമുദ്രത്തിന് മുകളിലൂടെ പറന്നത് പറക്കും തളിക? അവസാനം കടലിൽ മുങ്ങി, സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും പൊടിപോലും കണ്ടെത്തിയില്ല! ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് അമേരിക്കൻ നാവികസേന
ഇന്നും ലോകം ഏറെ അമ്പരപ്പോടെയും ആകാഷയോടെയും കാണുന്ന ഒന്നാണ് പറക്കുംതളികകളെക്കുറിച്ചുള്ള വാര്‍ത്തകള്‍. നിഗൂഢതകൾ നിറഞ്ഞ ഇത്തരം വാർത്തകൾ പലപ്പോഴും പല വിഡിയോകളിലൂടെയാണ് പുറത്ത് വരാറുള്ളത്. പലയിടത്തും ഇവ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒന്നിനും ആധികാരിക ഉണ്ടായിരുന്നില്ല. കാരണം വളരെ വിദൂര ദൃശ്യങ്ങൾ മാത്രം ലഭിച്ചിരുന്ന ഇവയെക്കുറിച്ച് മറ്റൊന്നും തന്നെ കാണുവാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ അമേരിക്കന്‍ നാവിക സേന പകര്‍ത്തിയ യുഎഫ്‌ഒ (പറക്കുംതളിക)യുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലും മറ്റും വളരെ വ്യാപകമായി പ്രചരിക്കുന്നത്. അമേരിക്കന്‍ നാവിക സേനയുടെ കപ്പലായ യുഎസ്‌എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്‌ഒയെന്നാണ് ഗവേഷകർ വിശേഷിപ്പിക്കപ്പെടുന്നത്. വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്‌ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്‌എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു.
അതേസമയം പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്‌ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് ഈ വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും കേൾക്കുവാൻ സാധിക്കും. യുഎഫ്‌ഒ സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താൻ സാധിച്ചില്ല. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്‌ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു. ഇതിനുപിന്നാലെ സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല.
അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎപിടിഎഫ് ജൂണില്‍ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. പറക്കും തളികകള്‍ സംബന്ധിച്ച എല്ലാ അവ്യക്തതകളേയും പരിഹരിച്ചുകൊണ്ടുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ വരുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























