പലസ്തീനെ പിന്തുണച്ച് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍..പാലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്താൻ ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ്

പലസ്തീന് പ്രശ്‌നം പുകയുന്നതിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തെ എതിര്‍ത്തും പലസ്തീന് പിന്തുണ നല്‍കിയും യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയും . പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഗസ്സയില്‍നിന്നുള്ള ഹമാസിന്റെ റോക്കറ്റാക്രമണവും അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു
അതേസമയം അന്താരാഷ്ട്രതലത്തിലും സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലും സമ്മര്‍ദ്ദം തുടരുന്നതിനിടെ പലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്താൻ യുഎസ് പ്രസിഡൻ്റ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു....
പലസ്തീനും ഇസ്രയേലും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഗാസയിൽ ഇരുന്നൂറിനലധികം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് താൻ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതായി ജോ ബെഡൈൻ നെതന്യാഹുവിനെ ഫോണിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന യുൻ രക്ഷാസമിതി യോഗത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു യുഎസ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യ പലസ്തീന് പിന്തുണ അറിയിച്ചത്
എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിക്കാതിരുന്ന യുഎസ് പ്രസിഡൻ്റ് അതൃപ്തി നെതന്യാഹുവിനെ നേരിട്ട് അറിയിച്ചെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്. ആക്രമണം നിര്‍ത്താൻ ഫെഡറൽ സര്‍ക്കാര്‍ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇസ്രയേലിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ് ഗാസ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാനും തയ്യാറായിരുന്നില്ല. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിക്കാതിരുന്ന യുഎസ് പ്രസിഡൻ്റ് അതൃപ്തി നെതന്യാഹുവിനെ നേരിട്ട് അറിയിച്ചെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.
ഇസ്രയേലിനോടുള്ള യുഎസിൻ്റെ മൃദുസമീപനത്തിനെതിരെ ഷിക്കാഗോയിൽ ഞായറാഴ്ച വൻ പ്രതിഷേധം നടന്നു. പലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ഷിക്കാഡോ ഡൗൺടൗണിൽ തെരുവിലിറങ്ങിയത്. പലസ്തീനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
യുഎസ് സര്‍ക്കാരിൻ്റെ ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ജോ ബൈഡൻ്റെ ഈദ് വിരുന്ന് ബഹിഷ്കരിക്കാനും മുസ്ലീം സംഘടനകള്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha

























