ഇസ്രായേൽക്കാരുടെ വ്യാജപേരിൽ ഇന്ത്യ വിരുദ്ധ പ്രചാരണം :പിന്നിൽ കളിക്കുന്നത് ഐ എസ് ഐ: ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്ത്

ഇന്ത്യയ്ക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തിഇസ്രയേൽ. എന്നാൽ പിന്നീട് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം. ഇസ്രായേൽക്കാരുടെ പേരില്‍ വ്യാജ അക്കൗണ്ടുകളിലൂടെയാണ് ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയത്. ഇതിന്റെ പിന്നിൽ അരങ്ങേറിയത് ഐഎസ്‌ഐയുടെ വ മ്പൻ കളിയെന്ന കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇസ്രയേലുകാരെന്ന വ്യാജേനയാണ് ഇന്ത്യയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ആക്രമണം അഴിച്ച് വിടുന്നത്. പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ ഈ നിര്‍ദ്ദേശം അക്ഷരം തെറ്റാതെ അനുസരിക്കുകയാണ്. തങ്ങളോട് ആഭിമുഖ്യമുള്ള ആളുകള്‍ക്കാണ് ഐഎസ്‌ഐ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്രയേലുകാരെന്ന് നടിച്ച് വ്യാജ അക്കൗണ്ടുകളിലൂടെ നടത്തുന്ന പ്രചാരണങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി ഐഎസ്‌ഐ യുടെ നേതൃത്വത്തില്‍ 5000ത്തിലധികം വ്യാജ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇസ്രയേലുകാര്‍ ഇന്ത്യയെ വെറുക്കുന്നുവെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. 2500ലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യ വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഖാലിസ്താൻ സംഘടനകളുമായി യോജിച്ചാണ് ഐഎസ്‌ഐയുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഭീകര സംഘടനയായ ഹമാസ് 4000ത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇസ്രയേലും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുളള അവകാശത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























