ഇസ്രായേലിനും ജൂതര്‍ക്കുമെതിരെ ആക്രമണം നടത്തണം; ഇസ്ലാം രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ജിഹാദ് ആരംഭിക്കണമെന്ന് പലസ്തീന്‍ അനുകൂലികള്‍

ഇസ്രായേലിനും ജൂതര്‍ക്കുമെതിരെ ഇസ്ലാം ആക്രമണം നടത്തണമെന്ന ആഹ്വാനവുമായി പലസ്തീന്‍ അനുകൂലികള്‍. കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിക്കിടെയാണ് ഇത്തരത്തില്‍ ആഹ്വാനം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇസ്ലാം രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ജിഹാദ് ആരംഭിക്കണമെന്നാണ് പലസ്തീന്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ഇസ്രായേലിനെതിരെ ലോകമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍. അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ജൂതര്‍ക്കെതിരെ ആക്രമണം അഴിച്ച് വിടണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.
അള്ളാഹുവിനെ അല്ലാതെ ആരെയും ഭയപ്പെടേണ്ടതില്ലെന്നും തങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനെയോ ഐക്യരാഷ്ട്ര സഭയെയോ ഭയമില്ലെന്നും പാലസ്തീന്‍ അനുകൂലികൾ പറയുന്നു. ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും പലസ്തീന്റെ ലക്ഷ്യത്തെ
പിന്തുണയ്ക്കണമെന്നും എല്ലാ രാജ്യങ്ങളും ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരണമെന്നുമാണ് ഇവരുടെ ആവശ്യം. പലസ്തീനിലെ ജനങ്ങള്‍ തങ്ങളുടെ സഹോദരങ്ങളാണ്. അതാണ് തങ്ങളുടെ രക്തം. ഞങ്ങളുടെ യുദ്ധം ഒന്നാണെന്നും ജിഹാദാണ് ഇതിന് പരിഹാരമെന്നും പാലസ്തീന്‍ അനുകൂലികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























