Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറക്കം മതിവരാത്ത ഗ്രാമം; വിചിത്ര രോഗത്തിന്‍റെ പിടിയില്‍... ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ ഓർമ കാണില്ല! ഇവിടെത്തെ മറ്റൊരു പ്രത്യക്ത ഉറക്കവും അമിതമായ ലൈംഗികാസക്തിയും

20 MAY 2021 05:49 PM IST
മലയാളി വാര്‍ത്ത

ഓരോ സ്ഥലങ്ങളിലും വിചിത്രമായ നിരവധി ആചാരങ്ങളും സംഭവങ്ങളും നടക്കാറുണ്ട്.അതുപോലെയൊരു വിചിത്ര സംഭവത്തിലൂടെയാണ് ഈ ഗ്രാമം കടന്ന് പോകുന്നത്. ഈ വിചിത്രസംഭവം നടക്കുന്നത് കസാക്കിസ്ഥാനിലെ ഒരു ചെറിയ ഗ്രാമമായ കലാച്ചിയില്‍ ആണ്. ദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കവും അമിതമായ ലൈംഗികാസക്തിയുമെല്ലാം ഫാൻറസി സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടാകൂകയുളളൂ . എന്നാൽ യഥാർഥത്തിൽ മനുഷ്യർക്ക് സംഭവിച്ചാല്‍  അത് എങ്ങനെയായിരിക്കും?നമുക്ക് നോക്കാം..


വടക്കൻ കസാക്കിസ്ഥാനിലെ തലസ്ഥാനമായ അസ്താനയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഈ ചെറിയ ഗ്രാമത്തിൽ, അവിടെ താമസിക്കുന്ന 600-ഓ അതിലധികമോ നിവാസികളിൽ നൂറു പേർക്ക് 2010 മുതൽ ഒരു ദുരൂഹമായ അസുഖം ബാധിച്ചു.  അതായത്  ആറുവർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. 2012 മുതൽ 2015 ന് ഇടയില്‍. ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയാൽ പോലും പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളില്‍  പലരും.   ഈ കലാച്ചില്‍  ഗ്രാമത്തിലെ 160ഓളം പേർ ഉറക്കമെഴുന്നേറ്റിരുന്നത് പലപ്പോഴും ആറുദിവസങ്ങൾക്ക് ശേഷമായിരുന്നു എന്നതാണ് കൂടുതല്‍ കൗതുകം ഉണര്‍ത്തുന്നത്. അതുകൂടാതെ  ഉറക്കം മാത്രമല്ല ഇവര്‍ക്ക് പലതരത്തിലുള്ള ഹാലൂസിനേഷനും അമിതമായ  ലൈംഗികാസക്തിയുമെല്ലാം ഇവർക്കുണ്ടായിരുന്നു.

 2012-നും 2015-നും ഇടയിൽ കലാച്ചിയെന്ന  ഗ്രാമത്തിലെ ഏതാണ്ട് 160 ജനങ്ങൾക്ക്, പിന്നീട് 'സ്ലീപ്പി ഹോളോ' എന്നറിയപ്പെടാൻ തുടങ്ങിയ ഈ വിചിത്രമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടപ്പം അവരുടെ വിചിത്രമായ ഉറക്കക്രമമാണ് ലോകമെമ്പാടുമുള്ള ആളുകളെ   ഞെട്ടിപ്പിച്ചത്.  മുതിർന്ന ആളുകൾക്ക് മാത്രമല്ല വിചിത്രമായ ഇത്തരം അനുഭവങ്ങൾ ഉണ്ടായത്. കലാച്ചിയിലെ കുട്ടികൾ ചിറകുകളുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കണ്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിചിത്രമായ വിവരം പുറംലോകം അറിഞ്ഞത് 2014 ല്‍ കോംസോമോൽസ്കായ പ്രവ്ദ പത്രമാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. അവിടത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഈ പ്രസിദ്ധീകരണം വിശദമായി വിവരിച്ചു.

ആ വിശദീകരണത്തില്‍ പറയുന്നത് പലപ്പോഴും രോഗികളായവർ ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ അവർക്ക് ഓർമപോലും ഉണ്ടാകാറില്ലെന്നാണ്. അതോടപ്പം . 'രോഗിയായ ഒരു വ്യക്തിക്ക് ബോധമുണ്ടാകും, നടക്കാനും കഴിയും. എന്നാൽ പെട്ടന്നുതന്നെ അവർ അഗാധ നിദ്രയിലേക്ക് പോകുകയും പെട്ടന്ന് തന്നെ  കൂർക്കം വലിച്ചുറങ്ങുകയും ചെയ്യും . ഉറക്കമുണരുമ്പോൾ അവർക്ക് ഒന്നും ഓർമ കാണില്ല ഇതാണ് അവസ്ഥ.  ഉറക്കത്തിനും ഭ്രമങ്ങൾക്കും പുറമെ മറ്റൊരു അനുഭവവും ഇവർ നേരിട്ടിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. ദിവസങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന് ഉണരുമ്പോൾ തന്നെ ചില പുരുഷൻമാർക്ക് അമിത ലൈംഗികാസക്തിയും നേരിടുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ക്ഷീണം, ബലഹീനത, തലവേദന എന്നിവയുമായാണ് അവർ ഉണരുന്നത്.  

പത്രങ്ങൾ ഇതിനെ ഉറക്കരോഗമെന്ന് വിളിച്ചു. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാൻ പല പഠനങ്ങളും നടന്നു. എന്നാൽ, വർഷങ്ങളുടെ പഠനത്തിനുശേഷവും, ഇതിന്‍റെ അടിസ്ഥാന കാരണം കണ്ടെത്താനായില്ല. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‍തത്  2010 -ൽ ഒരു അയൽഗ്രാമത്തിലാണ്. 2013 -ൽ, കലാച്ചിയിൽ എട്ട് ആളുകൾ ഒരു വാരാന്ത്യത്തിൽ ഉറങ്ങാൻ തുടങ്ങി. കുളിമുറിയിൽ പോകാനോ അല്‍പം ആഹാരം കഴിക്കാനോപോലും ഉണരാനാകാതെ അവർ പാടുപെട്ടു.  ഇതുകൂടാതെ ആളുകൾക്ക് ഓക്കാനം, തലകറക്കം എന്നിവയും അനുഭവപ്പെട്ടു. അവർ പരിഭ്രാന്തരായി. നൂറിലധികം ആളുകൾ ഒരു ഘട്ടത്തിൽ രോഗബാധിതരായി. ഈ അസുഖം പ്രായമായവരെയും ചെറുപ്പക്കാരെയും ഒരേപോലെ ബാധിച്ചു. കുട്ടികൾ സ്‍കൂളിൽ പോകാതായി. ചിലർ  പേടിസ്വപ്‍നം കണ്ട് ഭയന്നു. താമസിയാതെ അതൊരു പ്രേതനഗരമായി മാറി. മുൻപ് 6,500 നിവാസികൾ ഉണ്ടായിരുന്ന അവിടെ ഒടുവിൽ 130 പേർ മാത്രമായി.

എന്നാല്‍ കലാച്ചിലെ ഗ്രാമവാസികൾക്ക് നേരിടേണ്ടിവന്ന ഈ സവിശേഷമായ അവസ്ഥയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ പലരും മുന്നോട്ടു വെച്ചു . അങ്ങനെയിരിക്ക ഇതിനെപ്പറ്റി അന്വേഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സോവിയറ്റ് കാലഘട്ടം മുതൽ സ്ഥിതി ചെയ്യുന്ന ഒരു യുറേനിയം ഖനിയ്ക്കടുത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . അവിടുന്നുള്ള വിഷമയമായ വെള്ളം ഉപയോഗിച്ചതോ മാസ് ഹിസ്റ്റീരിയയോ ആവാം ഇതിന് കാരണമെന്നാണ് പലരുടെയും അഭിപ്രായം . കാലക്രമേണ ഈ ഗ്രാമവാസികളുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അറിയുകയും നൂറുകണക്കിന് ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 2015-ൽ കസാക്കിസ്ഥാൻ ഗവണ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ കാർബൺ മോണോക്സൈഡിന്റെ അളവിൽ അപകടകരമായ വിധത്തിൽ വർദ്ധനവ് ഉണ്ടായതാണ് ഈ വിചിത്രമായ അനുഭവങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന്  അവിടെ നടന്ന പരിശോധനകളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് സാധാരണയേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു എന്നാണ് തെളിഞ്ഞത്. 2015 വേനൽക്കാലത്താണ് ഇത് കണ്ടുപിടിച്ചത്. അപ്പോഴേക്കും മിക്കവരും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. ആ വർഷം ഡിസംബർ അവസാനത്തിൽ കസാക്കിസ്ഥാനിലെ നാഷണൽ ന്യൂക്ലിയർ സെന്ററിലെ ശാസ്ത്രജ്ഞർ ഈ വിശദീകരണം സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള താമസക്കാരെയും ഒഴിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും എല്ലാവരും ഈ സിദ്ധാന്തം അംഗീകരിച്ചില്ല.   കാരണം എൺപതുകളുടെ തുടക്കത്തിൽ ഖനികൾ സജീവമായിരുന്നില്ല. കാർബൺ മോണോക്സൈഡ് സാധാരണയായി ഖനികൾ പ്രവർത്തിക്കുമ്പോൾ ഉയരുന്ന തീയുടെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. പിന്നെ എങ്ങനെയാണ് അടഞ്ഞുകിടക്കുന്ന ഖനികൾ മൂലം ഇതുണ്ടായി എന്ന് പറയുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. നിലവിൽ 120 കുടുംബങ്ങളാണ് കലാച്ചിയിൽ ഇപ്പോള്‍ ജീവിക്കുന്നത്. അവർക്ക് ഇതുവരെ ഇത്തരം വിചിത്രമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends