ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയ്ക്ക് വൻ സാമ്പത്തിക നഷ്ട്ടം; ഇതുവരെ മരണപ്പെട്ടത് 230 പേർ: ആക്രമണത്തില്‍ 322 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം

ഇസ്രായേൽ ആക്രണത്തില്‍ ഗസ്സയ്ക്ക് വന്‍ സാമ്പത്തിക നഷ്ടവും. 322 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പ്രാഥമികമായി കണക്കുകൂട്ടിയത്. 184 റെസിഡെന്‍ഷ്യല്‍ ടവറുകള്‍, 33 മീഡിയ സെന്ററുകള്‍ തുടങ്ങിയവ പൂര്‍ണമായും തകര്‍ത്തു. 13335 വീടുകള്‍ പൂര്‍ണമായി തകര്‍ത്തു, 13,000 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 230 ആയി. ഇതില്‍ 65 പേരും കുട്ടികളാണ്. 39 സ്ത്രീകളും. 1710 പേര്‍ക്ക് പരുക്കേറ്റു.
അതേസമയം, അതേസമയം, ഇസ്രയേല്‍-ഫലസ്തീന്‍ സഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സജീവമായ ഇടപെടലുകള്‍ നടത്തുമ്പോഴും ലക്ഷ്യം കാണാതെ യുദ്ധം നിര്‍ത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന ബോംബാക്രമണംഅവസാനിപ്പിക്കണമെന്ന് ബൈഡന്‍ ഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്.
അതു കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മിലിറ്ററി ആസ്ഥാനത്തെത്തിയ നെതന്യാഹു പറഞ്ഞത് അമേരിക്കന്‍ സഹായത്തേയും പിന്തുണയേയും ബഹുമാനിക്കുന്നു എന്നും എന്നാല്‍, ഇപ്പോള്‍ പ്രധാനം ലക്ഷ്യത്തില്‍ എത്തുക എന്നതാണെന്നും പറഞ്ഞു.
ഹമാസിന്റെ ആക്രമങ്ങളെ പ്രതിരോധിക്കുവാനും അതിനെതിരെ പ്രതികരിക്കുവാനും ഇസ്രയേലിന് അവകാശമുണ്ട് എന്നതായിരുന്നു ജോ ബൈഡന്റെ നിലപാട്. അതേസമയം, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇസ്രയേലിനെതിരെ കടുത്ത നിലപാട് എടുക്കുവാനുള്ള സമ്മര്‍ദ്ദം ഏറുന്നുണ്ട്.
ഇതേ തുടര്‍ന്നാണ്, ഈ സംഘര്‍ഷം ആരംഭിച്ചതിനുശേഷം നാലാം തവണ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുന്നത്. ഇരുവരും മേഖലയിലെ സ്ഥിതിഗതികെളെ കുറിച്ച് സംസാരിച്ചു എന്നും ഹമാസിന്റെയും മറ്റ് തീവ്രവാദി ഗ്രൂപ്പുകളുടെയും ശക്തി കുറയ്ക്കുന്നതില്‍ ഇസ്രയേലിന്റെ മുന്നേറ്റത്തെ വിലയിരുത്തിയതായും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗസ്സ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും, ലക്ഷ്യം കാണാതെ നിര്‍ത്തില്ലെന്ന വാശിയോടെ തുടരുന്ന ആക്രമണത്തില്‍ ഇന്നലെ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു.
അംഗപരിമിതനായ ഒരു വ്യക്തിയും, അയാളുടെ ഗര്‍ഭിണിയായ ഭാര്യയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും മരണ മടഞ്ഞവരില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഗസ്സ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യക്തികൂടി ഇന്നലെ മരണമടഞ്ഞിട്ടുണ്ട്.
ഇതോടെ ഗസ്സ്സ ആക്രമണത്തില്‍ കൊല്ലപ്പെട്ടാരുടെ എണ്ണം 227 ആയി ഉയര്‍ന്നു. അതേസമയം, ലെബനോണിലെ ഹമാസ് അനുകൂല തീവ്രവാദ സംഘടനകള്‍ ഇസ്രയേല്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈല്‍ ആക്രമണം ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇതിനിടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഹമാസും രംഗത്തെത്തിയിട്ടുണ്ട്. ജറുസലേമിലെ അല്‍ -അഖ്സാ പള്ളിയില്‍ നിന്നും പോലീസിനെ പിൻവലിക്കുക, ഷെയ്ഖ് ജാറയില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് വെടിനിര്‍ത്തലിനുള്ള നിബന്ധനകളായി ഹമാസ് മുന്നോട്ട് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























