കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ കംബോഡിയയിലെ ഹീറോ; ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ മഗാവ എന്ന എലി അഞ്ച് വർഷത്തുണ് ശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്നു, പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നും ഉദ്യോഗസ്ഥർ

ലോകത്തെ മുഴുവനും അമ്പരപ്പിലാഴ്ത്തി ധീരതക്ക് സ്വര്‍ണ മെഡല്‍ നേടിയ മഗാവ എലിയെ ആരും മറക്കില്ല. ഇപ്പോഴിതാ ജോലിയില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് താരം. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറില്‍ കംബോഡിയയില്‍ ഏകദേശം 71 ലധികം കുഴിബോംബുകളും ഒരു ഡസണിലധികം മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെത്താന്‍ ഈ ഹീറോ എലി സഹായിച്ചിട്ടുണ്ട്.
ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നും ആഫ്രിക്കന്‍ എലിയായ മഗാവയെ നോക്കി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായ മലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.
സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്ത് ആറ് മില്യണിലധികം ലാന്‍ഡ് മൈനുകള്‍ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയായ അപോപ്പോ ആയിരുന്നു മഗാവയെ കൂടുതൽ പരിശീലിപ്പിച്ചിരുന്നത്. ഇപ്പോള്‍ താന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന 1990 കള്‍ മുതല്‍ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എലികളെ (HeroRATs) പരിശീലിപ്പിച്ച് വരുകയാണ്. ഒരു വര്‍ഷത്തെ പ്രാക്ടീസിനു ശേഷമാണു എലികള്‍ക്ക് ഇതിനായി സര്‍ഫിക്കറ്റ് നല്‍കുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച പുതിയ ബാച്ച് എലികളെ കംബോഡിയ മൈന്‍ ആക്ഷന്‍ സെന്റര്‍ പരിശോധനക്ക് വിധേയമാക്കി എന്നും അവ പാസ്സ് ആയി എന്നും അപോപ്പോ അറിയിക്കുകയുണ്ടായി. എന്നാല്‍ മഗാവ കുറച്ച് ആഴ്ചകള്‍ കൂടി ടീമില്‍ തുടരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പുതിയ ടീമിന് വേണ്ട പരിശീലനങ്ങള്‍ നല്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. അവര്‍ പരിശീലനം സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ മഗാവ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ്.
അതോടൊപ്പം തന്നെ സമാനതകളില്ലാത്ത പ്രകടനം എന്നാണ് മഗാവയെ കുറിച്ച് മലന് പറയാനുള്ളത്. ഈ ഹീറോയുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നത് ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് ഒരു ചെറിയ ജീവി ആയിരുന്നു എങ്കില്‍ കൂടി നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുകയും ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ തന്നാല്‍ കഴിയുന്ന സഹായിക്കുകയും ചെയ്തിട്ടുണ്ട്, എന്നും മലന്‍ പറയുന്നു.
ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ആദരമെന്നോണമാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ മഗാവയ്ക്ക് PDSA ഗോള്‍ഡന്‍ മെഡല്‍ ലഭിച്ചത്. മൃഗങ്ങളുടെ ജോര്‍ജ് ക്രോസ്സ് മെഡല്‍ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. അവാര്‍ഡിന്റെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ലഭിക്കുന്ന ആദ്യത്തെ എലിയായിരുന്നു മഗാവ.
കേവലം 1.2kg (2.6lb) കിലോ ഭാരമുള്ള മഗാവക്ക് 70cm (28in) നീളമുണ്ട്]. മറ്റു എലികളേക്കാള്‍ ഭാരവും വലിപ്പവും ഉണ്ടെങ്കിലും മൈന്‍ ട്രിഗര്‍ ചെയ്യിക്കാന്‍ മാത്രമുള്ള തൂക്കം ഇല്ല എന്നതാണ് ഈ ജീവിയുടെ എടുത്തുപറയേണ്ട പ്രത്യേകത എന്നത്. അത് കൊണ്ട് തന്നെ മൈനുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ മഗാവക്ക് സാധിക്കുന്നതാണ്.
കൂടാതെ സ്‌ഫോടക വസ്തുക്കള്‍ക്കുള്ളിലെ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനാണ് എലികള്‍ക്ക് പരിശീലനം നല്‍കുന്നത്. അതോടൊപ്പം തന്നെ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മൈനുകള്‍ കണ്ടെത്താന്‍ ഇത്തരം ജീവികള്‍ക്ക് കഴിയുന്നതാണ്. ഇനി മൈനുകള്‍ കണ്ടെത്തിയാല്‍ അതിന്റെ മുകളില്‍ ചൊറിഞ്ഞു ശബ്ദമുണ്ടാക്കി അവ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുകായും ചെയ്യും.
ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം ഉള്ള സ്ഥലം വെറും 20 മിനിറ്റുകള്‍ക്കകം പരിശോധിക്കാന്‍ കഴിയും എന്നതാണ് മഗാവയുടെ പ്രത്യേകത. ഇത് മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് കണ്ടത്തണമെങ്കില്‍ മനുഷ്യന് ഒന്ന് മുതല്‍ നാല് ദിവസം വരെ വേണ്ടി വരും.
https://www.facebook.com/Malayalivartha


























