മഹാത്മാഗാന്ധിയുടെ ചെറുമകളുടെ മകൾ തട്ടിപ്പ് കേസിൽ പിടിയിലായി; ദക്ഷിണാഫ്രിക്കയിലെ കോടതി തടവ് ശിക്ഷ വിധിച്ചത് ഏഴ് വർഷത്തേക്ക്..

മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബി(56)ന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്കുകയും ചെയ്ചുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.
ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ ഇളഗാന്ധിയുടേയും മെവ റാംഗോബിന്നിന്റേയും മകളാണ് ആശിഷ് ലത റാംഗോബിന്‍. സൗത്ത് ആഫ്രിക്കയിലെ വന്‍കിട ബിസിനസുകാരനായ എസ്.ആര്‍. മഹാരാജില്‍ നിന്നും ഇറക്കുമതി തീരുവ നല്‍കാനെന്ന പേരില്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്.
തുണിയുടെ ഇറക്കുമതി, നിര്‍മ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസ്ട്രിബ്യൂഷന്‍സ് കമ്ബനി മേധാവിയാണ് എസ്.ആര്‍. മഹാരാജ്.2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യയില്‍ നിന്നും കണ്ടെയ്‌നറുകളില്‍ ലിനന്‍ തുണികള്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ കസ്റ്റംസ് ക്‌ളിയറന്‍സിന് പണം ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലത ഇയാളില്‍ നിന്നും പണം വാങ്ങിയത്.
ഇതിനായി വ്യാജരേഖകള്‍ ചമച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ പങ്ക് മഹാരാജിന് കൂടി നല്‍കാമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തിയ മഹാരാജ് ലതയ്ക്കെതിരെ പൊലീസില്‍ പരാതി നല്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























