ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ആ വൈറസ് ചൈനയിലെ വവ്വാലുകളിൽ കണ്ടെത്തി ; കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യം ; പഠനങ്ങൾ പുറത്ത്
വുഹാൻ നഗരത്തിലെ മാംസച്ചന്തയിൽനിന്നു ചോർന്നതാണ് കോവിഡ്19 സാംക്രമിക രോഗം പരത്തിയ കൊറോണ വൈറസ് എന്നു ലോകത്തെ വിശ്വസിപ്പിക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു റിപ്പോർട്ട് എത്തിയിരിക്കുകയാണ്. വവ്വാലുകളിൽ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതാണ് റിപ്പോർട്ടുകൾ .ചൈനയിലെ ഷാൻടോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യമുള്ള വൈറസുകളും ഇതിലുണ്ട്. വവ്വാലുകളിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഗവേഷകർ പഠനം നടത്തി വരികയാണ്.
2019ൽ വുഹാനിലെ വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ചൈന വാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വവ്വാലുകളിലെ വൈറസിനെ കുറിച്ച് പഠനം നടത്തുന്നത്. ഇന്ത്യയിൽ കൊവിഡിന്റെ ആദ്യവകഭേദത്തിനെതിരെയുള്ള പ്രതിരോധശേഷിയെ കുറിച്ച് വെല്ലൂർ സിഎംസി യിൽ നടന്ന പഠനം കൂടുതൽ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.
അതേസമയം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണ് ഇപ്പോഴും ബലപ്പെടുന്നത്. ഇതിൽ അന്വേഷണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പുണെയിലെ ദമ്പതികളായ ശാസ്ത്രജ്ഞരും ഇതു സംബന്ധിച്ച നിരവധി വസ്തുതകൾ കണ്ടെത്തി. വുഹാൻ ലാബിൽനിന്നു ചോർന്നതാണെങ്കിൽ ലോകത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 10 ലക്ഷം കോടി ഡോളർ ചൈന നഷ്ടപരിഹാരം നൽകണമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അമേരിക്കയുടെ ആരോപണങ്ങൾ ശരിവെച്ച് നോക്കുകയാണെങ്കിൽ , കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചൈനയിൽ നിന്നാണ് ലോകത്തെ അഞ്ച് പ്രധാന രോഗങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത് . അത് എന്തുകൊണ്ടായിരിക്കുമെന്നുള്ളതിന് ഇനിയും ഉത്തരം കണ്ടത്താനായിട്ടില്ല . എന്നാൽ രോഗങ്ങളെത്തുടർന്ന് വലിയ തോതിലുള്ള മരണങ്ങളും സംഭവിച്ചിരിക്കുന്നു. പ്രധാനമായും നാല് വൈറസുകളാണ് രോഗത്തിന് കാരണമായത്. ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്നുപിടിച്ച വൈറസുകൾ SARS, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് .
പന്നിപ്പനി ചൈനയിൽ നിന്ന് ഉത്ഭവിച്ചതല്ലെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ ഇറച്ചി ചന്തകളെ പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. SARS ഉം ഏവിയൻ ഫ്ലൂവും ഇപ്പോൾ കൊറോണ വൈറസും ലോകത്തെ മുഴുവൻ അപകടത്തിലാക്കിയ വൈറസുകളാണ് .
മഹാമാരികൾക്ക് ചൈന എന്തുകൊണ്ട് , എന്ന ചോദ്യം ഉയരുമ്പോൾ ഇതിനൊക്കെ ആദ്യ പടിയായി ചൈനയിലെ ഭക്ഷണ ശീലത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത് . കാട്ടുമൃഗങ്ങളെയും വിഷമുള്ള മൃഗങ്ങളെയും കൊല്ലുകയും തിന്നുകയും ചെയ്യുന്നതാണ് ഇതിനുള്ള ഉത്തരം.
ചൈനയിലെ ആളുകൾ സമുദ്രജീവികളുടേതടക്കം പാമ്പിനേയും പല്ലിയേയും വരെ കഴിക്കുന്നു. ചൈനീസ് നഗരങ്ങളിലെ ഇറച്ചി വിപണിയിൽ ഇവയെല്ലാം പരസ്യമായി കാണപ്പെടുന്നു. ചൈനയിലെ നഗരങ്ങളിലെ ജനസാന്ദ്രതയും അവിടത്തെ ഇറച്ചി വിപണിയും കാരണം അവിടെ നിന്ന് പുതിയ രോഗങ്ങൾ ഉയർന്നുവരുന്നു. ചൈനയിലെ ഇറച്ചി വിപണികളാണ് പുതിയ പല പകർച്ചവ്യാധികളുടെയും കാരണം. അടുത്ത കാലത്തായി, ഇത്തരം പല രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസുകൾ മൃഗങ്ങളുടെ മാംസത്തിൽ നിന്ന് മനുഷ്യന്റെ ശരീരത്തിലേക്ക് വരുന്നു, തുടർന്ന് ഈ അണുബാധ മനുഷ്യ ശരീരത്തിലൂടെ അതിവേഗം പടരുന്നു.
മാംസ വിപണിയിലെ മൃഗങ്ങളുടെ മാംസവും രക്തവും മനുഷ്യശരീരവുമായി സമ്പർക്കത്തിലാകുന്നതാണ് വൈറസ് പടരുന്നതിന്റെ ഏറ്റവും വലിയ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് ശുചിത്വമില്ലാത്ത ചന്തകളിൽ നിന്നും. ഇത് എവിടെയും സംഭവിക്കാം. ഉദാഹരണത്തിന്, എബോള എന്ന വൈറസ് ആഫ്രിക്കയിൽ നിന്ന് ലോകമെമ്പാടും പടർന്നു. ചിമ്പാൻസിയിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് എബോള വൈറസ് എത്തിയത്. തുടർന്ന് ഈ വൈറസ് ലോകത്താകമാനം വളരെപ്പെട്ടന്നാണ് പടർന്നത്. അപ്പോഴും കൊറോണ വൈറസിന്റെ ഉറവിടവും ചൈനയും മുഴച്ചുനിൽക്കുന്ന ചോദ്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട് മിക്കവാറും എല്ലാ പാശ്ചാത്യ രാജ്യങ്ങളും ചൈനക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. എന്നിരുന്നാലും, വുഹാൻ ലാബ് സിദ്ധാന്തത്തിന് കൂടുതൽ ശക്തിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പകർച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചതിനാൽ മറ്റ് രാജ്യങ്ങളിലും അണുബാധ മോശമായി പടരാൻ കാരണമായതായും പല രാജ്യങ്ങൾ പറയുന്നു.
https://www.facebook.com/Malayalivartha