കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍; ഇത്തരം സംഗീതങ്ങൾ 'ക്യാന്‍സറിന് തുല്യം', ഇവ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു, സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു! ഭാവിയില്‍ ഉത്തര കൊറിയ ഒരു 'നനഞ്ഞ മതില്‍' പോലെ തകര്‍ന്നു വീഴും

പ്രശസ്തമായ ദക്ഷിണ കൊറിയന്‍ സംഗീത രൂപമായ കെ-പോപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കെ-പോപ്. ഒരു വിഷം കൂടിയ കാന്‍സര്‍ ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരം സംഗീതം രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്നും അഭിപ്രായപ്പെട്ടു. ക്യാപിറ്റലിസ്റ്റിക് (മുതലാളി വര്‍ഗ) ജീവിത രീതിക്കെതിരെയും, പാശ്ചാത്യ സംസ്കാരങ്ങള്‍ക്കെതിരെയും ഉത്തര കൊറിയ നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പത്രം ഈയടുത്ത് 'മുതലാളി വര്‍ഗ സംസ്കാരം' രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കെ-പോപ് മ്യൂസിക്കിന്റെ സ്വാധീനം യുവാക്കളുടെ വസ്ത്ര ധാരണ ശീലം, ഹെയര്‍സ്റ്റൈല്‍, സംസാരം, സ്വഭാവം എന്നിവയില്‍ മാറ്റം വരുത്താന്‍ കാരണമായെന്നും ഭാവിയില്‍ ഉത്തര കൊറിയ ഒരു 'നനഞ്ഞ മതില്‍' പോലെ തകര്‍ന്നു വീഴുമെന്നും ഉന്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ കിം ജോംഗ് ഉന്നിന് മ്യൂസിക്കിനോടുള്ള താല്‍പര്യക്കുറവ് ഈയടുത്ത സംഭവിച്ച മാറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍കാലങ്ങളില്‍ കെ-പോപ് സംഗീതം ഇദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
2018 ല്‍ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്റുകളായ റെഡ് വെല്‍വെറ്റ്, ചോ യോങ് പില്‍ എന്നിവ പ്യോങ്യാങ്സ ന്ദര്‍ശിച്ചുവെന്നും പരിപാടി അവതരിപ്പിച്ചെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ വിതരണ ഏജന്‍സിയായ KCNA റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ പെങ്കെടുക്കുന്ന ആദ്യത്തെ നോര്‍ത്ത് കൊറിയന്‍ നേതാവായിരുന്നു കിം ജോങ് ഉന്‍.
എന്നാല്‍ ഈയടുത്ത കാലത്തായി സൗത്ത് കൊറിയന്‍ പോപ്പ് സംസ്‍കാരം, കെ-ഡ്രാമ, കെ-പോപ് വീഡിയോ, സിനിമകള്‍ എന്നിവക്കെതിരെ കിം ജോങ് ഉന്‍ രംഗത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, സ്‌പൈക്, കളര്‍ ചെയ്യല്‍ തുടങ്ങിയ 'സോഷ്യലിസ്റ്റ് അല്ലാത്ത' ഹെയര്‍ സ്റ്റൈലുകളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിലവില്‍ 215 ഹെയര്‍ സ്റ്റൈലുകള്‍ മാത്രമേ അനുവദനീയമുള്ളൂ. കീറിയ,
സ്‌കിന്നി സ്റ്റൈലിലുള്ള ജീന്‍സുകള്‍, മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍, മൂക്ക് കുത്തല്‍ തുടങ്ങിയ സ്റ്റൈലുകളും ഉത്തര കൊറിയയില്‍ അനുവദനീയം അല്ല. കെ-പോപ് ബാന്റുകളായ BTS, ബ്ലാക്ക്പിങ്ക് തുടങ്ങിയവ കൂടുതല്‍ ജനപ്രിയമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഉത്തര കൊറിയന്‍ അധികൃതര്‍ രംഗത്തെത്തുന്നത്.
ഈയടുത്ത് കിം ജോംങ് ഉന്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പല ഡിറ്റക്ടീവ് ഏജന്‍സികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍, അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചില്‍ നിന്ന് കിം ജോംങ് ഉന്നിന്‍റെ ഭാരം വളരെയധികം കുറഞ്ഞുവെന്ന് പറയപ്പെടുന്നു. അടുത്തിടെ കിം ജോങ് ഉന്‍ ഏറെ കാലം മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്‍റെ വാച്ചില്‍ നിന്നുള്ള ശരീര ഭാരം വാര്‍ത്തയാകുന്നത്.
https://www.facebook.com/Malayalivartha
























