കൊറോണ വൈറസ്: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വിവിധ കൊവിഡ് വകഭേദങ്ങള്‍ക്ക് ഫലപ്രദം, ബ്രിട്ടനിലെ ആല്‍ഫ ബി 1.1.7 അടക്കം എല്ലാ വകേഭദങ്ങള്‍ക്കും സ്പുട്‌നിക് ഫലപ്രദമായതായി കണ്ടുവെന്ന് വിദഗ്ധർ

ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്. റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്‌നിക് വാക്‌സിന്‍ എല്ലാവിധ കൊവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്ന് ജമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് പഠനം പുറത്ത് വന്നിരിക്കുകയാണ്. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, റഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് എന്നിവ സംയുക്തമായാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. പുതിയ വകഭേദമായ ബ്രിട്ടനിലെ ആല്‍ഫ ബി 1.1.7 അടക്കം എല്ലാ വകേഭദങ്ങള്‍ക്കും സ്പുട്‌നിക് ഫലപ്രദമായതായി കണ്ടുവെന്ന് ജമേലിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ആഫ്രിക്കയിലെ ബീറ്റ വകഭേദം, ബ്രസീലിലെ ഗാമ വകഭേദം, ഇന്ത്യയിലെ ഡെല്‍റ്റ വകഭേദം,മോസ്‌കോയില്‍ കണ്ടെത്തിയ ബി1.1.141, ബി1.1.317 എന്നിവയ്ക്കും സ്പുട്നിക് ഫലപ്രദമാണ്. സജീവ വൈറസുകളെ ഉപയോഗപ്പെടുത്തി ന്യൂട്രലൈസിങ് ആക്റ്റിവിറ്റി നിരീക്ഷിച്ചാണ് ഫലപ്രാപ്തി പരിശോധിച്ചിരിക്കുന്നത്. സ്പുട്‌നിക് രണ്ട് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. അതില്‍ രണ്ട് ഡോസ് വാക്‌സിനുകളും വ്യത്യസ്ത സ്വഭാവമുള്ളതാണ്. മറ്റ് വാക്‌സിനുകളില്‍ രണ്ടും ഒരു പോലെയുള്ളവയാണ്. മറ്റ് വാക്സിനുകളെ അപോക്ഷിച്ച് സ്പുട്‌നിക് 91.6 ശതമാനം ഫലപ്രദമാണ്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ട=തായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത് കണക്കാക്കുന്നത്. മരണസംഖ്യ 40,48,863 ആയി ഉയതുകയും ചെയ്തു. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അതോടൊപ്പം ഇന്ത്യയില്‍ 30,904,734 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4.39 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.ബ്രസീലില്‍ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.34 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
https://www.facebook.com/Malayalivartha
























