Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കമ്മ്യൂണിസം മടുത്തു!! സ്വാതന്ത്ര്യവും വാക്‌സനും ആഹാരവുമെത്തിക്കു... ഇതാണ് ക്യൂബ‍യിലെ ജനങ്ങൾക്ക് ആവശ്യം; ഒന്നരവർഷം മുൻപ് ക്യൂബയുടെ പേരിൽ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടവരും, പുളകം കൊണ്ട മുഖ്യമന്ത്രിയും പാർട്ടിയും കുട്ടിസഖാക്കന്മാരും എന്തുപറയുന്നു...

13 JULY 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ കോവിഡ് മഹാമാരി സമയത്ത് കേരളക്കര ഒട്ടാകെ പറഞ്ഞതതാണ് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ക്യൂബ‍ന്‍ സർക്കാരിന്റെ സഹായം നമുക്ക് ആവശ്യമാണെന്ന്. ഇത് വാർത്തയുമായതാണ്... ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തെ വർത്തസമ്മേളനത്തിൽ പറഞ്ഞതിങ്ങനെയാണ്,

'ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും'

2020 മാര്‍ച്ച്‌ 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണിത്. കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങുന്നത് ഒരു പ്രമുഖമാധ്യമവും വലിയ വാർത്തയാക്കി.

ആ വാർത്തയും കൂടി പറയാം.... 'കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്‌സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് പഠനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച 'സൊബെറാന 2' 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു. അബ്ദല വാക്‌സിന്‍ 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്.

'സൊബെറാന'യില്‍ മൂന്നാം ഡോസായി 'സൊബെറാന പ്ലസ്' നല്‍കുന്നു.റഫ്രിജറേറ്ററില്‍ രണ്ടുമുതല്‍ എട്ടുവരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തയ്യാറാക്കിയ ആദ്യ കോവിഡ് വാക്‌സിനുകളാണ് ഇവ.

 

 

 

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്‌സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനിലെ വൈറസ് ആന്റിജന്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്.

ആഗസ്‌തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്'. എന്നായിരുന്നു ആ വാര്‍ത്ത.

ക്യൂബയില്‍ നിന്ന് വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രിയായിരുന്ന എം എം മണി പ്രഖ്യാപിക്കുകയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ക്യൂബന്‍ ആരോഗ്യ മാതൃകയുടെ മഹത്വം പറഞ്ഞും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും അങ്ങിട്ടു...

വര്‍ഷം ഒന്നര കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് ക്യൂബയില്‍ കോവിഡ് മൂലം രോഗികള്‍ പിടഞ്ഞു മരിക്കുന്നതിന്റേയും വാക്‌സിന്‍ വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന്റേയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്യൂബയില്‍ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്യൂബയില്‍ സര്‍ക്കാരിന് എതിരെ പ്രക്ഷോഭങ്ങൾ ശക്തമായ രീതിയിൽ അരങ്ങേറുകയാണ്. കമ്മ്യൂണിസം മടുത്തു തങ്ങള്‍ക്ക് സ്വാതന്ത്ര്യവും വാക്‌സനും ആഹാരവുമെത്തിക്കു എന്നാണ് പ്രതിഷേധക്കാര്‍ ഭരണകൂടത്തോട് പറയുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സാമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ഇനി മൂന്നാം കൊവിഡ് തരംഗം ക്യൂബയില്‍ അനുഭവപ്പെട്ടാല്‍ ആഹാരം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുമെന്ന് ജനം ഭീതിയിലാണ്.

കൊവിഡ് കാരണം ക്യൂബയില്‍ ഭൂരിഭാഗം ചന്തകളും കടകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇറക്കുമതിയാണ് ക്യൂബ ജനങ്ങളെ പോറ്റാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. രാജ്യത്തിന് പുറത്ത് സ്വന്തം കറന്‍സി പെസോയ്ക്ക് മൂല്യമില്ല. ഡോളറിലും യൂറോയിലുമാണ് കൈമാറ്റം. ഇത് ക്യൂബയിലേക്ക് വരുന്നതാകട്ടെ ടൂറിസ്റ്റുകളിലൂടെയും വിദേശത്തുള്ള ക്യൂബന്‍ ജനതയുടെ പണമടയ്ക്കലിലൂടെയുമാണ്.

 

 

 

കൊവിഡ് വന്നതോടെ പണം വരാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി എന്തിനും ക്യൂ. വെണ്ണ, ടൂത്ത് പേസ്റ്റ്, പാചക എണ്ണ, ഉരുളക്കിഴങ്ങ് എന്നിങ്ങനെ ഒരുകടയില്‍ ഓരോന്നിനും ക്യൂ. ബാങ്കുകളില്‍, ബസ് സ്റ്റോപ്പുകളില്‍, പെട്ടിക്കടകളില്‍, ടെലഫോണ്‍ ബില്‍ അടയ്‌ക്കേണ്ട സ്ഥലത്ത് എല്ലായിടത്തും ക്യൂ നില്‍ക്കാതെ രക്ഷയില്ല. ക്യൂ നിന്നാലും സാധനം റേഷനായേ ലഭിക്കൂ.

യു.എസ് ഉപരോധത്തില്‍ വര്‍ഷങ്ങളായി ക്യൂബയില്‍ ഭക്ഷ്യക്ഷാമമുണ്ട്. കൂടുതലും ഉപയോഗ വസ്തുക്കള്‍ സര്‍ക്കാര്‍ റേഷന്‍ ആണ്. അല്ലാത്തവ പൊതുവിപണിയില്‍ കൂടിയ വിലയ്ക്ക് വാങ്ങണം. ഇത് നിയന്ത്രിക്കുന്നത് ക്യൂബന്‍ പട്ടാളമാണ്. അവിടെ ചെലവഴിക്കാനുള്ള പണം, സോഷ്യലിസ്റ്റ് സമ്ബദ് വ്യവസ്ഥയായ ക്യൂബയില്‍ അധികം പേര്‍ക്കുമില്ല.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ക്യൂബ സ്വകാര്യമേഖല തുറന്നു നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. 127 മേഖലകളിലായി ആറ് ലക്ഷം ലൈസന്‍സുകളാണ് നല്‍കിയത്. ഭക്ഷണശാലകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിങ്ങനെ നാമമാത്രമായ നിയന്ത്രണം ആവശ്യമുള്ള മേഖലകളാണ് തുറന്നു നല്‍കിയത്.

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ യുവാക്കളായിരുന്നു. ഏകാധിപത്യം തുലയട്ടെ', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ ദ്വീപുരാഷ്ട്രത്തിലെ വിവിധ പട്ടണങ്ങളില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ദശാബ്ദങ്ങള്‍ക്ക് ഇടയില്‍ ക്യൂബയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്.

രാജ്യത്തെ വ്യവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് വിശ്വാസമില്ല. ദശാബ്ദങ്ങളായി തുടരുന്ന ഉപരോധവും തൊഴിലില്ലായ്മയും അധികാരത്തില്‍ പ്രാതിനിധ്യമില്ലാത്തതും ഒക്കെ അവരെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചു. കമ്മ്യൂണിസത്തിന്റെ കാടത്വത്തെക്കുറിച്ച്‌ അറിവില്ലാഞ്ഞിട്ടാകില്ല, മറ്റു വഴിയില്ലാത്തതിനാലാണ് അവര്‍ തെരുവിളിറങ്ങിയത്.

അത് ക്യൂബന്‍ ജനതയുടെ കാര്യം. പക്ഷേ ഇവിടെ ക്യൂബയുടെ പേരില്‍ പുളകം കൊണ്ട മുഖ്യമന്ത്രിയും മന്ത്രിയും പാര്‍ട്ടിയും ഒക്കെ ഇപ്പോള്‍ എന്തു പറയുന്നു എന്നാണറിയേണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജനിതക സ്വഭാവമായ പെരുംകള്ളം പറച്ചില്‍ ഒന്നുകൂടി പൊളിയെന്നു തെളിയുകയാണ് പുതിയ ക്യൂബന്‍ വിപ്‌ളവം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (1 minute ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (12 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (25 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (31 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (35 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (39 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (44 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (52 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (56 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (59 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

Malayali Vartha Recommends