Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഈ ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത് 6000 സ്ത്രീകള്‍! ഒടുവിൽ കോടതി വിധിച്ചത് ഇങ്ങനെ...

14 JULY 2021 07:52 PM IST
മലയാളി വാര്‍ത്ത

ഈ ഡോക്ടർ ആള് നിസാരക്കാരനല്ല, ഒന്നും രണ്ടുമല്ല ആറായിരത്തോളം സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. കേൾക്കുമ്പോൾ തന്നെ ആരും ഞെട്ടി പോകുന്ന ഒരു കണക്കാണ് ഇത്, അല്ലേ...

അമേരിക്കയിലെ വാഷിം​ഗ്ടണിൽ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റാണ് ഈ വിരുതൻ. കേസിലെ പ്രതിയായ ജെയിംസ്​ ഹീപ്​സിനെതിരെ കോടതി ചുമത്തിയത് ഒരു​ഗ്രൻ പിഴ തന്നയാണ്. ‌

73 മില്യണ്‍ ഡോളറാണ് പിഴത്തുക ആതായത് ഏകദേശം 545 കോടി രൂപ വരും. ഇതാണ് ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജയിംസ് ഹീപ്‌സിനെതിരായ കേസിലെ ഒത്തുതീര്‍പ്പിനാണ് ഫെഡറല്‍ ജഡ്ജി അംഗീകാരം നല്‍കിയത്.

ഈ തുക ഡോക്ടറുടെ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് വീതിച്ചു നല്‍കും എന്നും അറിയിച്ചിട്ടുണ്ട്. 2500 ഡോളര്‍ മുതല്‍ 2,50,000 ഡോളര്‍ വരെ ഓരോരുത്തര്‍ക്കും ലഭിക്കുമെന്നും വിദഗ്ധ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

1983 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ജയിംസ് ഹീപ്‌സിന്റെ അതിക്രമത്തിനിരയായ ഒരു കൂട്ടം സ്ത്രീകളാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. ഇയാൾക്കെതിരെ പരാതിയുമായി ആയിരകണക്കിന് സ്ത്രീകളാണ് രംഗത്തെത്തിയത്.

ഇതേ തുടർന്ന് 2019ൽ ഇദ്ദേഹത്തിന്‍റെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യം പരാതി നൽകിയെങ്കിലും ഹീപ്സിനെതിരെ പൊലീസും സർവകലാശാലയും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് നടപടി ഊർജിതമാക്കിയത്.

UCLAയിലെ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍വെച്ച് ജയിംസ് ഹീപ്‌സ് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഇവരുടെ പരാതി. പരിശോധനയ്ക്കിടെ കയറിപ്പിടിച്ചു, അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപകരണം കൊണ്ട് ലൈംഗികവേഴ്ച അനുകരിച്ചു, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങൾ.

ഇതിനൊപ്പം സര്‍വകലാശാല ഹീപ്‌സിനെതിരായ പരാതികളില്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോശമായി പെരുമാറിയ ഹീപ്‌സിനെതിരേ പരാതി നല്‍കിയിട്ടും സര്‍വകലാശാല നിസ്സംഗത പാലിച്ചെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ശാരീരികപീഡനത്തിന് പുറമെ മാനസിക പീഡനവും ഇയാൾ നടത്തിയിരുന്നതായി അക്ഷേപമുണ്ട്.

അതേസമയം 2017ല്‍ ഹീപ്​സിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയതായി സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. 2018ല്‍ ജോലിയിൽനിന്ന് വിരമിച്ച ഹീപ്​സിന് മറ്റുള്ളവർക്ക് നൽകുന്നതുപോലെ കരാർ നീട്ടി നൽകിയില്ലെന്നും സർവകലാശാല വ്യക്തമാക്കി. കരിയറിൽ ഉടനീളം ഹീപ്സ് രോഗികളായി എത്തിയ സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയായിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്താമെന്ന് സമ്മതിച്ച സര്‍വകലാശാല, കഴിഞ്ഞ വര്‍ഷം കേസില്‍ ഒത്തു തീര്‍പ്പിലെത്താന്‍ കഴിയാത്തതില്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാനും അതിക്രമം നടന്നാല്‍ അത് അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തുക.

'ഇന്നത്തെ നിയമനടപടിയുടെ സവിശേഷതകളെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിപ്രായം പറയാനാകില്ല. എന്നാല്‍ ലൈംഗികാതിക്രമം നീതികരിക്കാന്‍ കഴിയാത്തതാണെന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാനാകും. അതിനാല്‍ ഓരോ രോഗിയുടെയും മാന്യതയെ ബഹുമാനിക്കുന്ന പരിചരണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, എന്നാണ് അവർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

നൂറുകണക്കിന് സ്ത്രീകൾ ഹീപ്സിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത്രയും പരാതികളിലായി 21 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അബോധാവസ്​ഥയിലായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് ഉൾപ്പടെയുള്ള കേസുകളിൽ 64കാരനായ ഹീപ്സ് വിചാരണ നടപടികൾ നേരിടുന്നുണ്ട്.

അതേസമയം, 64-കാരനായ ജയിംസ് ഹീപ്‌സിനെതിരേ 21 ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഏഴ് സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഈ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 67 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ ഡോക്ടറുടെ വാദം.

കഴിഞ്ഞ മാര്‍ച്ചില്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയും സമാനമായ കേസില്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചിരുന്നു. കാമ്പസിലെ ഗൈനക്കോളജിസ്റ്റ് 700-ലേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് 852 മില്യണ്‍ ഡോളറിന്റെ ഒത്തു തീര്‍പ്പിന് സര്‍വകലാശാല സമ്മതിച്ചത്. ഇത്തരം കേസുകളിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ് തുകയായിരുന്നു ഇത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends