കോവിഡ് മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ :ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്
ലോകം ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു... രണ്ടാം തരംഗത്തിന്റെ ആഘാതം വിട്ടൊഴിയുന്നതിന് മുന്നേ മൂന്നാം തരംഗം വന്നു കഴിഞ്ഞു എന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറയുമ്പോൾ അത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് തന്നെയാണ്. കോവിഡിന്റെ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപകമായി പടരുന്ന ഘട്ടത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
'ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത്.
നിർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'. ഡെൽറ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു' യുഎൻ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു ലോകാരോഗ്യ സംഘടനാ മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകേഭദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലും വടക്കൻ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയർത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകൾ വീണ്ടും ഉയരുന്നു, എന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. 10 ആഴ്ചത്തോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെൽറ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പറഞ്ഞിരിക്കുന്നത് .
കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കൽ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സമഗ്രമായ റിസ്ക് മാനേജ്മെന്റ് സമീപനംവേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.
ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങൾ വൈറസിനെതിരായയി പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്സിനുകൾ ലഭ്യമായ രാജ്യങ്ങൾക്കുള്ളതാണ് ഒരു ട്രാക്ക്. അവർ നിയന്ത്രണങ്ങൾ നീക്കുകയും വിപണികൾ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിൻ ലഭ്യമല്ലാത്തവർക്കുള്ളതാണ്. 'വൈറസിന്റെ കാരുണ്യ'ത്തിൽ അവർ അവശേഷിക്കുന്നു എണ്ണ കാര്യവും' ടെഡ്രോസ് അഥനോം വ്യക്തമാക്കി. ഏതായാലും മൂന്നാം തരം ഗം തുടങ്ങിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടന നൽകുന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























