വിജനമായ തെരുവുകൾ! അപൂർവ്വമായി മാത്രം ആളുകൾ, എങ്ങും ഭയം മാത്രം നിഴലടിക്കുന്നു... സ്ത്രീകളും പെൺകുട്ടികളും പുറത്തിറങ്ങുന്നില്ല; അമേരിക്കയുടെ വിമാനത്തില്‍ നിന്ന് വീണവര്‍ ടെറസില്‍ മരിച്ചു കിടക്കുന്നു, തലയും വയറും പിളര്‍ന്ന മൃതദേഹങ്ങള്‍ കണ്ട് ബോധരഹിതയായി ഭാര്യ: നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി അഫ്ഗാന്‍ സുരക്ഷാ ജീവനക്കാരൻ

കാബൂളിലെ പൊട്ടിത്തെറികൾ അവസാനിക്കുന്നില്ല... അമേരിക്കൻ വിമാനത്തിന്റെ ടയറില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹം കണ്ട സുരക്ഷാ ജീവനക്കാരനായ വീട്ടുടമസ്ഥന്റെ പ്രതികരണങ്ങൾ കേട്ടാൽ ഞെട്ടിപോകും....
'ഞാന്‍ വീട്ടിലുണ്ടായിരുന്നു. വിമാനങ്ങള്‍ പറന്നുപൊങ്ങി നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാണെന്നറിയാന്‍ വീടിന്റെ ടെറസില്‍ കയറിനോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
ചിന്നിച്ചിതറിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍.തലയും വയറും പിളര്‍ന്ന ആ മൃതദേഹങ്ങള്‍ കണ്ട ഭാര്യയുടെ ബോധം പോയി ...
തന്റെ വീടിനുമുകളില്‍ എങ്ങനെ മൃതദേഹങ്ങള്‍ എത്തിയെന്ന് 49 കാരനായ അയാള്‍ക്ക് ആദ്യം മനസിലായില്ല. വിമാനത്തില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹങ്ങളാണ് അതെന്ന് അയല്‍വാസികളാണ് പറഞ്ഞത്. അവര്‍ ആ രംഗം ടെലിവിഷനില്‍ കണ്ടിരുന്നു. മൃതദേഹങ്ങള്‍ വീണതിന്റെ ആഘാതത്തില്‍ ടെറസിന്റെ കുറച്ചുഭാഗങ്ങള്‍ തകരുകയും ചെയ്തു.
തലയും വയറും പിളര്‍ന്ന മൃതദേഹങ്ങളിലൊന്നിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ജനന സര്‍ട്ടിഫിക്കറ്റില്‍ സഫീ ഉല്ല ഹോതക് എന്ന ഡോക്ടറാണ് അതെന്ന് വ്യക്തമായി. ഫിദ മുഹമ്മദ് എന്ന വ്യക്തിയായിരുന്ന രണ്ടാമത്തെ വ്യക്തി. രണ്ടുപേര്‍ക്കും മുപ്പതില്‍ താഴെയായിരുന്നു പ്രായം.
കാബൂളിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വീട്ടുടമസ്ഥന്‍ വിവരിച്ചു. "കാബൂളിന്റെ തെരുവുകള്‍ വിജനമാണ്, അപൂര്‍വമായാണ് ആള്‍ക്കാരെ കാണുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പുറത്ത് കാണാനേയില്ല. എങ്ങും ഭയമാണ്. എനിക്ക് അവസരം ലഭിച്ചാല്‍ ഞാനും അഫ്ഗാനിസ്ഥാന്‍ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























