Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

12 JULY 2026 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


ലോകകപ്പ് ആവേശം പാരമ്യത്തിലെത്തി. അപ്രതീക്ഷിത നീക്കത്തിൽ ലീഡ് പിടിച്ച നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിൽ വീണ്ടുമൊരു ഗോളിൽ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. ആൻന്ദ്രെ ഷെൽഡറപാണ് നോർവേയുടെ ഏക ഗോൾ നേടിയത്. 2018 നു ശേഷം ഇതാദ്യമായാണ് മുൻ ലോകചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്നത്.

പിഴവുകൾ വരുത്താതിരിക്കാൻ മത്സരത്തിന്റെ ആദ്യ 20 മിനിറ്റ് അതീവ ശ്രദ്ധ പുലർത്തിയ ഇരുടീമുകളും കാര്യമായ മുന്നേറ്റത്തിന് തുനിഞ്ഞില്ല. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് ഗോൾ നേടാൻ നിക്കോ ഓറെയ്‌ലിയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും പാസ് കണക്ട് ചെയ്യാനായില്ല. 29 ാം മിനിറ്റിൽ ഹാരി കെയ്‌നിന്റെ ഫ്രീകിക്ക് ലക്ഷ്യം തെറ്റി ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 36 ാം മിനിറ്റിലാണ് ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഷെൽഡറപ് കൃത്യതയോടെ വലയിലേക്ക് തൊടുക്കുകയായിരുന്നു (1–0).

പിന്നാലെ ആക്രമണം കടുപ്പിച്ച നോർവേ ഇംഗ്ലിഷ് പ്രതിരോധത്തിന് ഭീഷണിയുയർത്തി. ഇതോടെ പ്രത്യാക്രമണം ആരംഭിച്ച ഇംഗ്ലണ്ട് നോർവീജിയൻ ഗോൾ മുഖത്തേക്ക് തുടരെ ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) ജൂഡ് ബെല്ലിങ്‌ഹാം സമനില ഗോൾ കണ്ടെത്തി. ഇടതു വിങ്ങിലൂടെ മുന്നേറിയ ആന്റണി ഗോർഡൻ നൽകിയ പാസ് സ്വീകരിച്ച് രണ്ട് നോർവീജിയൻ താരങ്ങളെ വെട്ടിച്ച് ബോക്സിലേക്ക് കടന്നുകയറിയ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇടംകാൽ ഷോട്ട് ഗോൾവല തുളച്ചു കയറി (1–1). ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

രണ്ടാം പകുതിയിൽ ആക്രമണത്തിലേക്കു തിരിഞ്ഞ ഇംഗ്ലണ്ട്, നോർവേ ഗോൾമുഖത്ത് തുടർച്ചയായി ആക്രമണം നടത്തി. പിന്നാലെ പ്രത്യാക്രമണത്തിൽ 55 ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും എലിയട്ട് അൻഡേഴ്സനെ എർലിങ് ഹാളണ്ട് ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ റഫറി ഗോൾ നിഷേധിച്ചു. പിന്നാലെ മറ്റൊരവസരവും നോർവേ നഷ്ടപ്പെടുത്തി. പാട്രിക് ബെർഗിന്റെ കോർണറിൽ ഫ്രെഡ്രിക് ഓസ്നെസിന്റെ ഷോട്ട് ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് തടുത്തെങ്കിലും പിന്നാലെ ക്രിസ്റ്റഫർ അയറിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. മത്സരം നിശ്ചിത സമയത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് അടുത്തതോടെ ലീഡ് ലക്ഷ്യമിട്ട് ഇരുടീമുകളും എതിർഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു.

എക്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം അനായാസം വലയിലേക്ക് തൊടുത്തു (1–2). പിന്നാലെ വീണ്ടും ഗോൾ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ജെഡ് സ്പെൻസ്, ഓസ്കാർ ബോബിന്റെ ടാക്കിളിൽ ബോക്സിനുള്ളിൽ വീണതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം പിൻവലിച്ചു.

വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധക്കോട്ടയുയർത്തി തടഞ്ഞാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഹാരി കെയ്നും സംഘവും സെമിയിലേക്കു മാർച്ച് ചെയ്ത പോരാട്ടത്തിൽ, രണ്ടു ഗോളുകളും ജൂഡ് ബെല്ലിങ്ങാമിന്റെ വകയായിരുന്നു. എതിരാളികളെ തകർത്തുമുന്നേറുന്ന വൈക്കിങ് വീര്യവുമായി ഇങ്ങോട്ടു വരേണ്ടെന്ന് ഇംഗ്ലണ്ട് ഒരിക്കൽ കൂടി തെളിയിച്ചു. അതേസമയം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവുമായാണ് ഹാളണ്ടും നോർവേയും ലോകകപ്പ് വിടുന്നത്.

ഇതു നാലാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരഫലം തന്നെ മാറ്റിമറിച്ചു. 36–ാം മിനിറ്റിൽ ആൻഡ്രെ ഷെൽഡെറപിന്റെ ഗോളിൽ നോർവേ മുന്നിലെത്തിയപ്പോൾ, 45+2, 93 മിനിറ്റുകളിൽ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ രക്ഷകനായി.

മത്സരത്തിന്റെ ആദ്യ പത്തു മിനിറ്റുകളിൽ തന്നെ കരുത്തരായ ഇംഗ്ലണ്ടിനൊപ്പം പിടിച്ച പ്രകടനം പുറത്തെടുക്കാൻ നോർവേയ്ക്കു സാധിച്ചു. എന്നാൽ ഈ സമയമത്രയും വലിയൊരു അവസരം സൃഷ്ടിക്കാൻ‌ ഇരു ടീമുകൾക്കുമായില്ല. 16–ാം മിനിറ്റിൽ ഇംഗ്ലണ്ടിനു ലഭിച്ച കോർണർ ഡെക്‌ലാൻ റൈസ് എടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്കു സാധിച്ചില്ല. ആദ്യ 20 മിനിറ്റുകളിൽ പന്തിനു മുകളിൽ 60 ശതമാനം പൊസഷൻ സ്ഥാപിക്കാൻ നോർവേയ്ക്കായി. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് നോർവേ ബോക്സിൽ നിക്കോ ഒറെയ്‍ലിയും നോനി മദുവെകെയും ചേർന്നു നടത്തിയ നീക്കം പ്രതിരോധ നിര കൃത്യമായി തടഞ്ഞു. എന്നാൽ ഇടവേളയ്ക്കു പിന്നാലെ ഇംഗ്ലണ്ട് നീക്കങ്ങൾ വേഗത്തിലാക്കി. 28–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കയറാൻ ശ്രമിച്ച ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ നോർവേ താരം ക്രിസ്റ്റഫർ അജെർ ഫൗൾ ചെയ്തു വീഴ്ത്തി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫ്രീകിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്.

35–ാം മിനിറ്റിൽ എർലിങ് ഹാളണ്ടിന്റെ ഹെഡർ ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് പിടിച്ചെടുത്തു. തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നോർവേ ലീഡെടുക്കുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ പന്തു ലഭിച്ച അൻഡ്രെ ഷെൽഡെറപ് പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നും പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടി വലയിലേക്കു കയറി. നോർവേ 1–0ന് മുന്നിൽ. ദേശീയ ടീമിൽ താരത്തിന്റെ രണ്ടാം ഗോൾ മാത്രമാണിത്. പിന്നാലെ അലക്സാണ്ടർ സോർലോത്തും മാർട്ടിൻ ഒഡെഗാർഡും ലീഡ് രണ്ടാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 44–ാം മിനിറ്റിൽ പന്തുമായി നോർവേ താരം അലക്സാണ്ടർ സോർലോത്ത് വീണ്ടും ഇംഗ്ലണ്ട് ബോക്സിലേക്ക് എത്തിയെങ്കിലും, ക‍ൃത്യമായ നീക്കങ്ങൾക്കോ, എർലിങ് ഹാളണ്ടിനായി മികച്ചൊരു പാസിലോക്കേ ലക്ഷ്യം വയ്ക്കാൻ സാധ്യമായില്ല. ഈ നീക്കവും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോഡ് പ്രതിരോധിച്ചു.

‘ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണോ?’! ലോകകപ്പിൽനിന്ന് പുറത്തായ ശേഷം റൊണാൾഡോയുടെ പോസ്റ്റ്; ട്രോളുമായി ആരാധകർ
ആദ്യ പകുതിയിൽ നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് സമനില പിടിച്ചു. അധിക സമയത്തെ രണ്ടാം മിനിറ്റിൽ ആന്തണി ഗോർഡന്റെ അസിസ്റ്റിൽ ജൂഡ് ബെല്ലിങ്ങാം ലക്ഷ്യം കണ്ടു. ഇടതു വിങ്ങിൽനിന്ന് ഗോർഡൻ നൽകിയ പാസിൽ രണ്ടു ഡിഫൻഡർമാരെ മറികടന്നാണ് ബെല്ലിങ്ങാം ഗോളടിച്ചത്. പിന്നാലെ ഹാരി കെയ്നും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ആദ്യ പകുതി 1–1ന് അവസാനിച്ചു. ആദ്യ പകുതിയിൽ നാല് ഓൺടാർഗറ്റ് ഷോട്ടുകളുമായി നോർവേ മുന്നിട്ടുനിന്നു. ബോൾ പൊസഷനിൽ വലിയ ആധിപത്യമുണ്ടായിരുന്നു ഒരു ഓൺടാർഗറ്റ് ഷോട്ട് പായിക്കാൻ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്.

രണ്ടാം പകുതിക്കു മുൻപ്, നോനി മദു‍വെക, ഡെക്‌ലാൻ റൈസ് എന്നിവരെ പിൻവലിച്ച ഇംഗ്ലണ്ട് ബുകായോ സാക്ക, എബരെചി എസെ എന്നിവരെയാണു പകരക്കാരാക്കിയത്. ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ നോർവീജിയൻ പ്രതിരോധ നിരയെ വിറപ്പിച്ചുകൊണ്ടാണ് ഇരുവരും തുടങ്ങിയത്. 53–ാം മിനിറ്റിൽ നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോൾ ശ്രമം ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് തട്ടിയകറ്റി. 56–ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം നോർവേയ്ക്കായി വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനകൾക്കു ശേഷം റഫറി ഗോൾ നിഷേധിച്ചു. എർലിങ് ഹാളണ്ട് ഇംഗ്ലിഷ് താരം എലിയറ്റ് ആൻഡേഴ്സനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനായിരുന്നു നടപടി. രണ്ടാം പകുതിയിൽ ആന്തണി ഗോർഡനെ പിൻവലിച്ച പരിശീലകൻ തോമസ് ടുഹേൽ പരുക്കുമാറി തിരിച്ചെത്തിയ റീസ് ജെയിംസിനെ ഇംഗ്ലണ്ട് നിരയിൽ പരീക്ഷിച്ചു. 70 മിനിറ്റുകൾ പിന്നിട്ടതോടെ ലീഡ് പിടിക്കാൻ അതിവേഗ നീക്കങ്ങളാണ് നോർവേ ഗ്രൗണ്ടിൽ പുറത്തെടുത്തത്. 76–ാം മിനിറ്റിൽ നോർവേ താരം ഡേവിഡ് മോളർ വോൾഫിന്റെ തകർപ്പൻ ഹെഡർ ബാറിൽ തട്ടിയാണു ഇംഗ്ലണ്ട് രക്ഷപെട്ടത്.

85–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിൽനിന്ന് നോർവേ താരം അന്റോണിയോ നുസ എടുത്ത ഷോട്ട് ഗോളി ജോർദാൻ പിക്ഫോഡ് പിടിച്ചെടുത്തു. അവസാന മിനിറ്റുകളിൽ നിക്കോ ഒറെയ്‍ലിയെ പിൻവലിച്ച ഇംഗ്ലണ്ട് പകരക്കാരനായി ജെഡ് സ്പെൻസിനെ ഗ്രൗണ്ടിലെത്തിച്ചു. പിന്നാലെ വന്ന കൗണ്ടറിൽ നോർവേ ഗോൾകീപ്പർ ഒറാൻ‌ നൈലൻഡിൽനിന്ന് പന്തു തട്ടിയെടുക്കാൻ സ്പെൻസിന് അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഗതിമാറിയ പന്ത് ഗോൾ കിക്കിലാണു കലാശിച്ചത്. ഏഴു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ ഇംഗ്ലണ്ടായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ ലീഡ് പിടിക്കാൻ അവർക്കും സാധിച്ചില്ല. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.

ബുകായോ സാക്കയുടെ തകർപ്പൻ നീക്കങ്ങളോടെയാണ് എക്സ്ട്രാ ടൈം പോരാട്ടത്തിനു തുടക്കമായത്. അതിന്റെ തുടർച്ചയായിട്ടായിരുന്നു ജൂഡ് ബെല്ലിങ്ങാമിന്റെ രണ്ടാം ഗോൾ. നോർവേ ഗോളി നൈലാൻഡ് പ്രതിരോധിച്ച പന്ത് റീബൗണ്ടിൽ പിടിച്ചെടുത്ത ബെല്ലിങ്ങാം ഗോൾ ഏരിയയ്ക്കു മുന്നിൽനിന്ന് അതിവേഗം വലയിലെത്തിക്കുകയായിരുന്നു. സ്കോർ 2–1. എന്നാൽ നാടകീയതകൾ അവിടെയും അവസാനിച്ചിരുന്നില്ല. മത്സരത്തിന്റെ നൂറാം മിനിറ്റിൽ പന്തുമായി നോർവേ ബോക്സിൽ പ്രതിരോധ താരങ്ങളെ മറികടന്നുമുന്നേറിയ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസിനെ ഫൗൾ ചെയ്തു വീഴ്ത്തി. റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനകൾക്കു ശേഷം അതു പിൻവലിച്ചു. എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ടിനെ പിൻവലിച്ച നോർവേ, പകരക്കാരനായി ജോർഗൻ സ്ട്രാണ്ട് ലാർസനെ പരീക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ക്ഷീണിതനായി കാണപ്പെട്ട ഹാളണ്ടിനെ ഗ്രൗണ്ടിൽനിന്നു വലിച്ചിട്ടും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ നോർവേയിൽനിന്നുണ്ടായില്ല. എന്നാൽ ലീ‍ഡെടുത്തിട്ടും നോർവേ ബോക്സിലേക്ക് ഇംഗ്ലണ്ട് തുടർച്ചയായി ആക്രമണങ്ങൾ നയിച്ചു. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിജയാഘോഷം. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 minute ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (9 minutes ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (16 minutes ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (1 hour ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (1 hour ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (1 hour ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (1 hour ago)

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (2 hours ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (2 hours ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (2 hours ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (2 hours ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (2 hours ago)

Malayali Vartha Recommends