താലിബാനികൾക്ക് മുട്ടിടിക്കുന്നു! തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി ഇത് പാഞ്ച്ശീർ സിംഹങ്ങളുടെ നരനായാട്ട്...

യു എസ് അഫ്ഗാനിസ്ഥാൻ വിട്ടതോടെ താലിബാൻ അഫ്ഗാൻ ജനതയെ പൂർണ്ണമായും വേട്ടയാടാൻ തുടങ്ങിയെന്ന് വേണം കരുതാൻ.അതിന് ഉത്തമ ഉദാഹരണമാണ് അമേരിക്ക പോയ ഉടൻ തന്നെ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും തേരോട്ടം തുടങ്ങിയത്.അമേരിക്ക സ്ഥലം വിട്ടെന്ന് മനസിലായത് മുത്തം പഞ്ച് ഷീർ പ്രവിശ്യ ആക്രമിക്കാൻ തുടങ്ങിയതാണ് താലിബാൻ.ഇപ്പോഴും അത് തുടരുന്നു.എന്നാൽ മാറ്റ് അഫ്ഗാൻ ജനതയെപോലെ പിന്മാറാൻ ഒരുക്കമല്ല അഹമ്മദ്ദ് മസൂദിന്റെ പടയാളികൾ അവർ പൊരുതും അവസാന ശ്വാസം വരെ.
പാഞ്ച്ശീരിന് ചുറ്റും തങ്ങളുടെ സൈനീകര്‍ നിലയുറപ്പിച്ചെന്ന് താലിബാന്‍ അവകാശപ്പെടുമ്പോള്‍, പഞ്ച്ശീരിലെ മലയിടുക്ക് കടന്ന് ഒരു താലിബാന്‍ പോരാളിയും താഴ്വാരയിലെത്തില്ലെന്ന് വടക്കന്‍ സഖ്യത്തിന്‍റെ കമാന്‍ററായ അഹമ്മദ് മസൂദും ആവര്‍ത്തിക്കുന്നു. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെ നിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”ഇതാണ് പോരാട്ട വീര്യം.നാടിന് വേണ്ടി മറിക്കാൻ പോലും തയ്യാറായി പൊരുതുന്ന ചുണക്കുട്ടികളാണ് പഞ്ച്ഷീറിലുള്ളത്.
പഞ്ച്ശീറിലെ വടക്കന്‍ സഖ്യം താലിബാന്‍ അംഗങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് . കടുത്ത പോരാട്ടത്തിനൊടുവില്‍ 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി ഏറ്റുമുട്ടലുണ്ടായത്.അന്ദരാബ് ജില്ലയിലെ ഗസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 34 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൻആർഎഫ് പ്രതിരോധ സേനാ അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീർ കീഴടക്കാൻ താലിബാൻ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റർനെറ്റും താലിബാൻ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്ന വഴികൾ താലിബാൻ നേരത്തേ അടച്ചിരുന്നു. എന്നാൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീർ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.
രാജ്യാന്തര അംഗീകാരം നേടുക എന്നതാണ് അഫ്ഗാന്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ താലിബാന്‍ ലക്ഷ്യമിടുന്നത്. തലസ്ഥാനമായ കാബൂള്‍ രക്തച്ചൊരിച്ചിലില്ലാതെ സന്ധി സംഭാഷണത്തിലൂടെ പിടിച്ചെടുത്തതും മാധ്യമ സ്വാതന്ത്യമുള്‍പ്പെടെ അനുവദിക്കുമെന്ന പ്രഖ്യാപനങ്ങളും ഇതിന്റെ തുടര്‍ച്ചായി വേണം കണക്കാക്കാന്‍. എന്നാല്‍ രാജ്യാന്തര സമൂഹം അത്രവേഗം താലിബാനെ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യം അവസരമാക്കാന്‍ കാത്തുനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍ക്കാര്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. പാകിസ്ഥാന്‍ താലിബാനു നല്‍കുന്ന പിന്തുണ പരസ്യമാണ്. ചൈനയുമായി താലിബാന്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. കാബൂളിലെ എം.ബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കില്ലെന്ന റഷ്യയുടെ പ്രസ്താവനയും ചില സൂചനകള്‍ നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha






















