ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍; സാങ്കേതിക സഹായം നല്‍കുവാ വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തി; അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് ആരോപണവും

കാബൂൾ പിടിച്ചെടുത്ത താലിബാന്റെ നീക്കങ്ങൾ ഓരോന്നായി വീക്ഷിക്കുകയാണ് ലോകം....താലിബാന്റെ അടുത്ത നീക്കം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് തന്നെയാണ്.
ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങുകയാണ് താലിബാന്‍. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുവാൻ വേണ്ടി വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തി. വിദഗ്ധരുമായി ഖത്തറില്‍ നിന്നുള്ള വിമാനം കാബൂളില്‍ ലാന്‍ഡ് ചെയ്തതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാങ്കേതിക സഹായം നല്‍കുന്നത് സംബന്ധിച്ച് ഖത്തറില്‍നിന്നുള്ള വിദഗ്ധ സംഘം ഇത് വരെയും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. പക്ഷേ താലിബാന്റെ അഭ്യര്‍ഥന പ്രകാരമാണ് ഖത്തറില്‍ നിന്നുള്ള സംഘം അഫ്ഗാനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ ഉൾപ്പെടെയുള്ള സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യപുനഃസ്ഥാപിക്കാനുമാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതെന്നാണ്.
എന്നാൽ ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനി വെളിപ്പെടുത്തുകയുണ്ടായി. പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി പറഞ്ഞു.
ഐ.എസ്.കെ. എന്ന ഭീഷണി അഫ്ഗാൻ, ജിഹാദികളുടെ സുരക്ഷിതതാവളമായി തുടരുന്നുവെന്ന് കാബൂൾ വിമാനത്താവളത്തിന്റെ ഗേറ്റിലുണ്ടായ ചാവേറാക്രമണം സൂചിപ്പിക്കുന്നുണ്ട്. താലിബാനുള്ളിലെതന്നെ ഘടകങ്ങൾക്ക്, പ്രത്യേകിച്ചും ഹഖാനി ശൃംഖലയുമായി ബന്ധമുള്ളവർക്ക് ആക്രമണവുമായി ബന്ധമുണ്ടെന്നും കരുതുന്നു.
സർക്കാരും വിദഗ്ധനും ഇക്കാര്യം തള്ളിക്കളയാനുള്ള സാധ്യതയില്ല . പക്ഷേ , ഇപ്പോൾ അമേരിക്കപോലും അവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയെന്ന തരത്തിൽ ഉള്ള സൂചനകളാണ് ലഭ്യമാവുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത സംഘടന നിലനിൽക്കുന്ന ഒന്നായതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ.
അതേസമയം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയപ്പോൾ ചില കാര്യങ്ങൾ അവിടെ ചെയ്തിരുന്നു.പോകുന്നതിനു മുന്നേ അഫ്ഗാനിസ്താനിൽ അവശേഷിച്ച പോർവിമാനങ്ങളും കോപ്റ്ററുകളും ആയുധശേഷിയുള്ള സൈനികവാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധസംവിധാനങ്ങളുo അവർ നശിപ്പിച്ചിരുന്നു.
സൈനിക താവളമായി ഉപയോഗിച്ചുവന്ന കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങളുടെ ആക്രമണശേഷി നശിപ്പിക്കുകയുണ്ടായെന്ന് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ ജനറൽ കെന്നെത്ത് മക്കെൻസി തുറന്നടിക്കുകയും ചെയ്തു .
ഒന്നിന് പത്തുലക്ഷം ഡോളർ വിലമതിക്കുന്ന 70 എം. ആർ.എ.പി. സൈനിക വാഹനങ്ങളും 27 ഹംവീ വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. അതും ഇനിയാരും ഉപയോഗിക്കില്ലെന്നും അമേരിക്ക ഉറപ്പു പറഞ്ഞിരുന്നു . വിമാനത്താവളത്തിനുനേരെ ഐ.എസ്. തൊടുത്ത അഞ്ചു റോക്കറ്റുകൾ പ്രതിരോധിച്ചുനശിപ്പിച്ച സി-റാം മിസൈൽ, റോക്കറ്റ്, പീരങ്കി, മോർട്ടാർ വേധ സംവിധാനങ്ങൾ ഏറ്റവുമൊടുവിലാണ് തകർത്തത്.
യു.എസ്. അഫ്ഗാൻ സേനയ്ക്കു നൽകിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹംവീ വാഹനങ്ങളും പിടിച്ചെടുത്ത് താലിബാൻ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യു.എസ്. വാഹനങ്ങൾ നശിപ്പിച്ചതിൽ താലിബാൻ രോഷാകുലരായിരുന്നു. എങ്കിലും വീണ്ടും വിമാനത്താവളങ്ങൾ ക്രമീകരിച്ച് സജ്ജമാക്കാനുള്ള നീക്കത്തിലാണ് താലിബാൻ.
https://www.facebook.com/Malayalivartha






















