ഗര്‍ഭിണിയായിരിക്കെ കണ്ണുകൾ ചൂഴ്ന്നെടുത്തു, മുഖം വികൃതമാക്കി’, താലിബാൻ ക്രൂരതയെ കുറിച്ച് യുവതി

അഫ്‌ഗാനിൽ താലിബാൻ കാട്ടുന്ന ക്രൂരതകളുടെ മറ്റൊരു മുഖമാണ് എപ്പോൾ പുറത്തുവരുന്നത്.സ്ത്രീകളോടും കുട്ടികളോടും മാന്യമായി താന്നെയാണ് പെരുമാറുന്നതെന്ന് ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് താലിബാൻ ചെയ്തുകൂട്ടുന്നത് കൊടും ക്രൂരതയാണ്.അതിന് ഉദാഹരണമാണ് താലിബാൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയായ ഖതെര ഹാഷ്മി.
'താലിബാൻ മാറിയിട്ടില്ല. അവർ 20 വർഷം മുമ്പ് ഉണ്ടായിരുന്നതിന് സമാനമാണ് ഇപ്പോഴും'. മുൻ അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥ ഖതെര ഹാഷ്മിയുടെ വാക്കുകളാണിത്. . അവരുടെ മുഖം ആണ് അതിനുള്ള തെളിവും. താൻ നേരിട്ട കൊടുംക്രൂരതയെക്കുറിച്ച് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഖതേര.
'ഗർഭിണിയായിരിക്കെ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പലതവണ അവരുടെ നേർക്ക് വെടിയുതിർത്തു. കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുത്തു. താലിബാനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പാപമാണ് ജോലിക്ക് വേണ്ടി വീടിന് പുറത്ത് ഇറങ്ങുന്നത്. എനിക്ക് സംഭവിച്ചത് ഇപ്പോൾ മറ്റ് പല സ്ത്രീകൾക്കും സംഭവിക്കുന്നു. പക്ഷേ, അവർക്ക് പേടിയുള്ളതിനാൽ പുറത്ത് വന്ന് അത് പറയാൻ കഴിയുന്നില്ല'.
ഹാഷ്മി ഇപ്പോൾ ഇന്ത്യയിലാണ് ജീവിക്കുന്നത്, പക്ഷേ, സ്വന്തം നാട്ടിലെ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോള്‍ ഇപ്പോഴും അവർ വിറയ്ക്കുന്നു, കണ്ണീരണിയുന്നു. ഇസ്‍ലാമിന്റെ പേരിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ് അവർ പറയുന്നത്.
പൊലീസ് സേനയിൽ ചേരാനുള്ള തന്റെ തീരുമാനത്തെ എതിർത്തത് പിതാവാണ്. താൻ ആക്രമിക്കപ്പെട്ടതിനു ശേഷം മാത്രമാണ് താലിബാന് തന്നെ ഒറ്റിക്കൊടുത്തത് അബ്ബു എന്ന് വിളിക്കുന്ന തന്റെ പിതാവാണെന്ന് മനസ്സിലായത്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിതാവിന് അറിയാമായിരുന്നെന്നും പക്ഷേ അദ്ദേഹം തന്നെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ഹാഷ്മി പറയുന്നു.
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ, മൂന്ന് താലിബാൻകാർ എന്റെ വീടിനടുത്ത് കാത്തുനിൽക്കുന്നു. അവർ എന്നെ ആക്രമിച്ചു. എട്ട് മുതൽ പത്ത് തവണ കത്തി കൊണ്ട് കുത്തി. അവർ എന്റെ നേരെ തോക്ക് എറിഞ്ഞു, തലയിൽ വെടിയുണ്ട തറച്ചപ്പോൾ എനിക്ക് ബോധം നഷ്ടപ്പെട്ടു. അതിലും തൃപ്തിവരാതെ അവർ എന്റെ കണ്ണുകൾ കത്തി കൊണ്ട് പൊട്ടിച്ചു. ക്രൂരത ഹാഷ്മി വിശദീകരിച്ചത് ഇങ്ങനെ.
പഞ്ച്ശീര്‍ താഴ് വരയില്‍ നിന്നും താലീബാനെ തുരത്തിയോടിച്ച് സഖ്യസേന. 600 താലീബാന്‍ ഭീകരര്‍ പഞ്ച്ശീര്‍ പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1000 ലല്‍ അധികം ഭീകരരെ തങ്ങള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.പ്രവിശ്യയിലെ മൂന്ന ജില്ലകള്‍ കീഴടക്കിയെന്ന താലീബാന്‍ വാദം സഖ്യസേനാ വക്താവ് തള്ളി. പോരാളികള്‍ യുദ്ധസജ്ജരായി നില്‍ക്കുന്ന വീഡിയോയും അദേഹം പങ്കുവെച്ചു. സഖ്യസേന സ്ഥാപിച്ച കുഴിബോംബ്കള്‍ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നതിനാലാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ വൈകുന്നതെന്നാണ് താലീബാന്റെ അവകാശവാദം.
താലീബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം നീളുകയാണ്. പാകിസ്ഥാന്‍ ചാരമേധാവി കാബൂളില്‍ എത്തിയത് സൂഷ്മതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. കശ്മീര്‍ വിഷയത്തില്‍ താലീബാന്‍ നേതാക്കള്‍ പ്രകടിപ്പിക്കുന്ന ഭിന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ഇന്ത്യ കൃത്യമായ നിലപാട് എടുക്കാന്‍ വൈകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















