അഫ്ഗാനിസ്താന്‍ കടുത്ത പ്രതിസന്ധിയിൽ; നവംബര്‍ മുതല്‍ രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും പട്ടിണി നേരിടേണ്ടിവരും! രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം തെരുവില്‍ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മുന്നറിയിപ്പ്
അമേരിക്കൻ സൈന്യം പിന്മാറും മുന്നേ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്താന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും നവംബര്‍ മുതല്‍ പട്ടിണി നേരിടേണ്ടി വരുമെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ 22.8 കോടി ആളുകളാണ് അഫ്ഗാനിസ്താനിൽ ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ പോകുന്നത്.
അതായത് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം തെരുവില്‍ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുമെന്ന് ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
താലിബാന്‍ അതികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം 3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതില്‍ 2.28 കോടി ആളുകള്‍ പട്ടിണിയുടെ വക്കത്താണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 1.4 കോടി ആയിരുന്നു നേരത്തെ ദാരിദ്ര്യ രേഖയ്‌ക്കു താഴെ ഉണ്ടായിരുന്നത്. കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോവുകയാണ്. മുതിര്‍ന്നവര്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. അഫ്ഗാനിലെ കാര്യങ്ങള്‍ അതിഗുരുതരമാവുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha