രോഗബാധ കൂടുന്നത് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ!! പുതിയ കോവിഡ് വകഭേദം കൂടുതല്‍ ബാധിക്കുന്നത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍: ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍
പുതിയ കോവിഡ് വകഭേദം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ രാജ്യത്ത് 16,055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 25 മരണങ്ങള്‍ രേഖപ്പെടുത്തിയതുമായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
'മുന്‍പ് കുട്ടികളില്‍ കൂടിയ അളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണവും നാമമാത്രമായിരുന്നു. മൂന്നാംതരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
15നും 19നും ഇടയിലുള്ള കൗമാരക്കാരിലും രോഗബാധ വളരെ കൂടുതലായിരുന്നു. എന്നാല്‍ നാലാംതരംഗത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു.'- ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
'പരിഭ്രമിക്കേണ്ട കാര്യമില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ 60 കഴിഞ്ഞവരാണ് ഒന്നാംസ്ഥാനത്ത്. അഞ്ച് വയസ്സിന് താഴെയുള്ളവര്‍ രണ്ടാംസ്ഥാനത്താണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗം മുര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന കേസുകള്‍ കൂടുതലായി കാണപ്പെടുന്നു എന്നതാണ്. ഇതിന് കാരണമെന്തെന്ന് നിരീക്ഷിച്ചുവരികയാണ്'- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസസിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വരുന്ന ആഴ്ചകളില്‍ എന്തുകൊണ്ടാണ് പ്രത്യേക ഏജ്ഗ്രൂപുകളില്‍ പെടുന്നവരെ രോഗം കൂടുതലായി ബാധിക്കുന്നതെന്ന് വിശദീകരിക്കാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. 'കുറച്ചുസമയത്തിനുള്ള വളരെ കുറച്ച് വിവരങ്ങള്‍ വെച്ച് നിഗമനങ്ങളിലെത്തുക പ്രയാസമാണ്.
പുതിയ വേരിയന്‍റ് വലിയ തോതില്‍ രോഗപകര്‍ച്ച കാണിക്കുന്നുണ്ട് എന്നത് സത്യമാണ്. വാക്സിന്‍ സ്വീകരിച്ചവരേയും ബാധിക്കുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ താരതമ്യേന കുറവാണ്. വാക്സിനെടുത്തവരില്‍ പ്രത്യേകിച്ചും.' - മന്ത്രി പറഞ്ഞു.
വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha