Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

പാകിസ്ഥാന്റെ പാരമ്പര്യം കാത്തു, എന്നാല്‍ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വിധി ആദ്യം; കസേര തെറിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലായി ഇമ്രാന്‍ ഖാന്‍

10 APRIL 2022 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ..? . ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്... പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് യുവതി..എന്താണ് അവർ കണ്ടത്...?

ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഭാഗ്യമില്ലാത്തവരാണ് അവര്‍. പാരമ്പര്യമായി രാജ്യത്തിന് കിട്ടിയിട്ടുള്ള ആ ദുഷ്‌പേര് എന്തായാലും ഇത്തവണും കാത്തു. പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ഖാന്‍ സ്ഥാനത്ത്‌നിന്ന് പടിയിറങ്ങിയിരിക്കുന്നു.

എന്നാല്‍ മറ്റ് പ്രധാനമന്ത്രിമാരും സ്വന്തമാക്കാത്ത ഒരു പേരും ഇമ്രാന്‍ ഖാന് ലഭിച്ചിട്ടുണ്ട്. നമുക്കറിയാം മുന്‍ പ്രധാനമന്ത്രിയായിരുന്ന ബാനസീര്‍ ഭൂട്ടോയെ ചാവേറുകള്‍ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. നവാസ് ഷെരീഫാണെങ്കില്‍ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്തുപോയത്. അതുകൊണ്ട് തന്നെ പാക് ചരിത്രത്തില്‍ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ പുറത്തേക്ക് പോവുന്ന പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇനിമുതല്‍ അറിയപ്പെടും.

 

സുപ്രീം കോടതിയുടേയും സൈന്യത്തിന്റെയും നിര്‍ണായക ഇടപെടലുകളാണ് ഇമ്രാന്‍ ഖാന് തിരിച്ചടിയായത് എന്ന് വളരെ വ്യക്തമായി തന്നെ പറയാന്‍ സാധിക്കും. അതുകൊണ്ടാണ് ഖാന്റെ എല്ലാ തന്ത്രങ്ങളും പാളിയത്. സ്ഥാനത്ത് നിന്ന് പുറത്തുപോകാതിരിക്കാന്‍ കുറെ നാടകങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കളിച്ചത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

വോട്ടെടുപ്പിന് മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. എന്നിട്ടൊന്നും കാര്യമുണ്ടായില്ല. നേരത്തെ പാക് നാഷണല്‍ അസംബ്ലിയില്‍ പങ്കെടുക്കാതെ ഒളിച്ചു കഴിഞ്ഞെങ്കിലും സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

 

ഇനി കഴിഞ്ഞ രാത്രിയില്‍ നടന്ന ചില നാടകീയ സംഭവങ്ങള്‍ ഒന്ന് നോക്കാം..

അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെയാണ് പാര്‍ലമെന്റ് ചേര്‍ന്നത്, എങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ നീട്ടി. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി.

 

തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ വോട്ടെടുപ്പ് വൈകിയതും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ഇമ്രാന്‍ നടത്തുന്ന അവസാനത്തെ കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു അവര്‍ ആരോപിച്ചിരുന്നത്. സത്യത്തില്‍ സമയം വൈകിപ്പിച്ച് വോട്ടെടുപ്പ് നീട്ടിവെക്കാന്‍ തന്നെയായിരുന്നു ഇമ്രന്‍ാഖാന്റെ പ്ലാന്‍. എന്നാല്‍ അതും പാളി.

അഴിമതിക്കാരുടെ ശല്യത്തില്‍ പൊറുതിമുട്ടിയ പാകിസ്ഥാനികള്‍ക്ക് ഇമ്രാന്റെ വരവ് ഒരു ആശ്വാസമായിരുന്നു. അധികാരത്തിലേറുമ്പോള്‍ അഴിമതിമുക്ത പാകിസ്ഥാന്‍ അണ് തന്റെ ലക്ഷ്ം എന്നായിരുന്നു ഖാന്‍ പറഞ്ഞിരുന്നത്. അനക്കമില്ലാതെ കിടന്നിരുന്ന പാക് ക്രിക്കറ്റ് ടീമിനെ ആന്താരാഷ്ട്ര തലത്തില്‍ എത്തിച്ച് ലോക ചാമ്പ്യന്മാരാക്കിയ ഖാന്റ ആ നേതൃപാടവം മുന്നില്‍ കണ്ടാണ് ജനങ്ങള്‍ ഇമ്രാനെ തങ്ങുടെ ദൈവമായി കരുതിയിരുന്നത്.

എന്നാല്‍ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഖാന് കഴിഞ്ഞില്ല എന്നുള്ളതാണ് പിന്നീടുളഅള ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. പ്രധാനമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഖാന്‍ കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ വിനയായി മാറി. ജനപ്രീതി കുറഞ്ഞു, വിവാദങ്ങള്‍ തലപൊക്കി.

 

പാകിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങൡ പ്രതികണങ്ങള്‍ നടത്താതെ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നുള്ള ചീത്തപ്പേരും ഖാന്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല പടിറക്കിത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഫറ ഖാന്‍ എന്ന പാക് സുന്ദരി 90,000 ഡോളറുമായി മുങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നിരുന്നു. ശ്രദ്ധിക്കണം അഴിമതി വിമുക്ത പാകിസ്ഥാന്‍ എന്ന ഖാന്റെ വാഗ്ദാനങ്ങളെ പൊളിച്ചടുക്കിയാണ് ഈ പാക് സുന്ദരി രാജ്യം വിട്ടത്.പ്രതിപക്ഷം അഴിമതിയുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന ഫറ ഇമ്രാന്‍ഖാന്റെ ഭാര്യയുടെ സുഹൃത്താണ് എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം. ഇതെല്ലാം തന്നെ ജനപ്രീതിയിലില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ഇമ്രാന്‍ഖാന് തിരിച്ചടിയായി.

കഴിഞ്ഞ കുറച്ച് കാലമായി ഖാന്റെ ധാര്‍ഷ്ട്യ സ്വഭാവം ജനപ്രീതി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ കടക്കെണിയും വിലക്കയറ്റവും രൂക്ഷമായിരിക്കുകയുമാണ്. ഇപ്പോള്‍ പാകിസ്ഥാന്റെ അവസ്ഥ ഏതാണ്ട് ശ്രീലങ്കക്ക് തുല്യമായിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ സാധക്കും. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയ ശേഷമാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചെറിയ രാജ്യങ്ങളില്‍ നിന്ന് പോലും ഇപ്പോള്‍ കടം വാങ്ങിക്കേണ്ട അവസ്ഥയാണ് പാകിസ്ഥാന്.


ഇതിനെല്ലാം പുറമെ പട്ടാളവുമായുള്ള ഖാന്റെ പിണക്കവും അദ്ദേഹത്തിന്റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ നമ്മള്‍ ശ്രദ്ദിക്കേണ്ട ഒരു കാര്യം ഭരണം നടത്തുന്നത് പ്രധാനമന്ത്രിയാണെങ്കിലും വിദേശ നയങ്ങളിലും പ്രതിരോധ മേഖലയിലും നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് പട്ടാളമാണ് എന്നുള്ളതാണ്.

 

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കീഴ്‌വഴക്കവുമാണ്. മാത്രമല്ല ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ ശത്രുവായി പട്ടാളം മാറുമ്പോള്‍ ശ്രദ്ദിക്കേണ്ടത്, അപ്പുറത്ത് നവാസ് ഷെരീഫിനുള്ള വാതില്‍ തുറന്നു എന്നുതന്നെയാണ്. കാരണം പട്ടാളവുമായുള്ള നല്ല ബന്ധം കാരണം മൂന്നുതവണയായി ഒമ്പത് വര്‍ഷം അദ്ദേഹത്തിന് പാകിസ്ഥാന്റെ തലവനായിരിക്കാന്‍ സാധിച്ചു.

എന്തായാലും പ്രധാനമന്ത്രി കസേര തെറിച്ചതിന് പിന്നാലെ ഖാന്‍ വീട്ടുതടങ്കലില്‍ ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല അദ്ദേഹത്തിന് പാകിസ്ഥാനില്‍ ഇനി രാഷ്ട്രീയ ഭാവി ഉണ്ടോ എന്നത് സംശയമുള്ള കാര്യമാണ്. കൂടാതെ ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (3 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (12 minutes ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (7 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (7 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (7 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (8 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (8 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (8 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (9 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (9 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (9 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (11 hours ago)

Malayali Vartha Recommends