വെറുതെ ഇരുന്ന രാജ്യത്തെ ചൊറിഞ്ഞ് പണിവാങ്ങിക്കൂട്ടി ചൈന; യുഎസിനൊപ്പം ഹൈപ്പര്‍സോണിക് തൊടുക്കാന്‍ ഓസ്‌ട്രേലിയ; ദൈവമേ ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ?
ലോക പ്രതിരോധ ഭൂപടത്തില്‍ അത്രയ്‌ക്കൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു രാജ്യത്തെ വറുതെ ചൊറിഞ്ഞ് പണ് വാങ്ങിക്കൂട്ടുകയാണ് ചൈന. മറ്റുരാജ്യങ്ങളുമായൊന്നും കരയതിര്‍ത്തി പങ്കിടാത്ത വിസ്തൃത രാജ്യമായതിനാല്‍ വലിയ പ്രതിരോധപരമായ ഭീഷണികള്‍ ഓസ്‌ട്രേലിയ എന്ന രാജ്യത്തിന് ഇത്രയും നാള്‍ ഇല്ലായിരുന്നു. തൊട്ടടുത്ത് ശത്രുരാജ്യങ്ങളും കുറവാണ്. പക്ഷേ ലോകരാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയാകുന്ന ചൈന വെറുതെ കിടന്ന ഓസ്‌ട്രേലിയയുടെ മുഖ്യ ശത്രുവാണിപ്പോള്‍. തെക്കന്‍ ചൈനാക്കടലില്‍ ചൈന ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ മുതലാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ചൈനയുടെ ഭീഷണികള്‍ ഓസ്‌ടേലിയയെ വലിയ രീതിയില്‍ ഇപ്പോള്‍ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ചൈനയുമായി ആര് യുദ്ധത്തിലേര്‍പ്പെട്ടാലും അവര്‍ക്ക് ഓസ്‌ട്രേലിയ നല്‍കുന്ന പിന്തുണ വളരെ വലുതായിരിക്കും. തായ്വാനെ അത്രമാത്രം ഓസ്‌ട്രേലിയ ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ട്..
ജപ്പാന്‍, ഇന്ത്യ, യുഎസ് എന്നിവരുമായി ചേര്‍ന്ന് ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഓസ്‌ട്രേലിയ ചൈനയ്‌ക്കെതിരെ അതി ശക്തമായ നിലപാട് ഉയര്‍ത്തുന്നുണ്ടിപ്പോള്‍. യുഎസ്, ബ്രിട്ടന്‍ എന്നിവരുമായുള്ള ത്രികോണ ഓക്കസ് സഖ്യത്തിലും ഓസ്‌ട്രേലിയയുണ്ട്. മാത്രമല്ല തയ്‌വാനു മേല്‍ ചൈന നടത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളെയും യുദ്ധഭീഷണിയെയും ഓസ്‌ട്രേലിയ ശക്തമായി വിമര്‍ശിച്ചകൊണ്ടാണ് രംഗത്തെത്തിയത്. ചൈനയുടെ ഭീഷണികള്‍ ഇനിയും തുടരുകയാണെങ്കില്‍ ഈ പതിറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ചൈനയുമായി യുദ്ധത്തിലേര്‍പ്പെടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി ഇപ്പോഴേ തന്നെ ആയുധങ്ങള്‍ സ്വരുക്കൂട്ടുകയാണ് ഓസ്‌ട്രേലിയ. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹൈപ്പര്‍സോണിക് മിസൈലുകളും, ഹൈപ്പര്‍സോണിക് വേധ ആയുധങ്ങളും വികസിപ്പിക്കാനായി യുഎസ്, യുകെ എന്നിവര്‍ക്കൊപ്പമാണ് ഓസ്‌ട്രേലിയ അണിചേര്‍ന്നിരിക്കുന്നത്. ചൈനയെ തറപറ്റിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം യുഎസും യുകെയും ചേരുന്നതോടെ ഒരു വന്‍ പോരാട്ടം തന്നെയാകും മേഘലയില്‍ നടക്കുക. വളരെ ചെറിയ യുദ്ധ സന്നാഹങ്ങളുള്ള യുക്രൈനെ പോലും ഞെട്ടിപ്പിക്കുന്ന പ്രതിരോധം ഉയര്‍ത്താന്‍ സഹായിച്ചരാജ്യമാണ് യുഎസ്. റഷ്യ എന്ന വമ്പന്‍ ഇപ്പോഴും ഈ കുഞ്ഞന്‍ രാജ്യത്തിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. അങ്ങനെ എങ്കില്‍ ഓസ്‌ട്രേലിയ ചൈനയെ ഉഴുതുമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അതിനുവേണ്ടിയുള്ള ഓസ്‌ട്രേലിയയുടെ ഒരുക്കങ്ങള്‍ അടുത്ത തലമുറയുടെ ആയുധങ്ങള്‍ എന്ന രീതിയിലാണ് ഓസ്‌ട്രേലിയ ഒരുക്കുന്നത്. ശബ്ദത്തിന്റെ അഞ്ചുമടങ്ങിലേറെ വേഗത്തില്‍ പോകുന്ന ഹൈപ്പര്‍സോണിക് പടക്കോപ്പുകള്‍ ഇപ്പോള്‍ പ്രതിരോധരംഗത്തെ പുതിയ തരംഗമാണ്. അത് നിലവില്‍ റഷ്യയുടെ ആയുധപ്പുരയിലുണ്ട്. ചൈനയുടെ പക്കലും ഈ സംവിധാനം പൂര്‍ണ സജ്ജമായി ഉണ്ടെന്നാണ് സൂചനകള്‍ അതുകൊണ്ടു തന്നെ ഇവയെ പ്രതിരോധിക്കുന്ന ആയുധ സംവിധാനങ്ങള്‍ ഒരു യുദ്ധത്തിനിറങ്ങുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് അത്യാവശ്യമാണ്. അതിനുവേണ്ടിയാണ് അമേരിക്കയെയും ബ്രിട്ടനെയും ഓസ്‌ട്രേലിയ ഒപ്പം കൂട്ടുന്നത്.
നിലവില്‍ ആദ്യ ഘട്ടം 260 കോടിയുടെ മിസൈല്‍ അപ്‌ഗ്രേഡുകള്‍ക്കാണ് ഓസ്‌ട്രേലിയ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ഇതോടെ ഓസ്‌ട്രേലിയയുടെ പടക്കപ്പലുകളിലും യുദ്ധവിമാനങ്ങളിലും ഉപയോഗിക്കുന്ന മിസൈലുകളുടെ റേഞ്ച് വലിയ രീതിയില്‍ വര്‍ധിക്കുമെന്നാണ് യുദ്ധ വിദഗ്ദരുടെ വിലയിരുത്തല്‍. റോയല്‍ ഓസ്‌ട്രേലിയന്‍ നേവി, ആര്‍മി, എയര്‍ഫോഴ്‌സ് എന്നിവയടങ്ങിയതാണ് ഓസ്‌ട്രേലിയയുടെ സേന. ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, ശീതകാലത്തെ യുദ്ധദൗത്യങ്ങള്‍ എന്നിവയില്‍ ഓസ്‌ട്രേലിയന്‍ സേന പങ്കെടുത്തിട്ടുണ്ട്.
1970 വരെ തങ്ങളുടെ സഖ്യരാഷ്ട്രങ്ങളായ യുഎസിനും ബ്രിട്ടനുമൊപ്പം ചേര്‍ന്ന് തങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു ഓസ്‌ട്രേലിയയുടെ നയമെങ്കില്‍. ഇപ്പോള്‍ ഒരു സ്വതന്ത്ര സേനയായി അവര്‍ മാറിക്കഴിഞ്ഞു. 1970നു ശേഷമാണ് സ്വന്തവും സ്വതന്ത്രവുമായ ഒരു പ്രതിരോധനയം രൂപീകരിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിക്കുന്നത്. ഡിഫന്‍സ് ഓഫ് ഓസ്‌ട്രേലിയ പോളിസി എന്നാണ് ആ സേന പിന്നീടിങ്ങോട്ട് അറിയപ്പെട്ടത്. നേരിട്ടു യുദ്ധങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും സഖ്യസേനയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ സൈന്യവും സൈനികരും ലോകത്ത് പലയിടങ്ങളിലും പോരാട്ടങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.
ലോകത്ത് സൈനിക കരുത്തില്‍ 17ാം സ്ഥാനത്താണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. 430 എയര്‍ക്രാഫ്റ്റുകളുള്ള വായുസേനയു 6 അന്തര്‍വാഹിനികളും 8 ഫ്രിഗേറ്റുകളും 3 ഡിസ്‌ട്രോയറുകളുമടങ്ങിയ നാവികസേനയുമാണ് അവര്‍ക്കുള്ളത്. മൂന്നു വിഭാഗങ്ങളിലുമായി അറുപതിനായിരത്തോളം സൈനികര്‍ നിലവില്‍ ഓസ്‌ട്രേലിയന്‍ സേനയിലുണ്ട്. ഈ കണക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ആണന, ജൈവ, രാസയുങ്ങളെപ്പറ്റി ഗവേഷണത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ആണവായുധങ്ങളോ മറ്റ് മാരക ആയുധങ്ങളോ ഓസ്‌ട്രേലിയയ്ക്ക് ഇല്ല. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആണവശേഷി കൈവരിക്കാനുള്ള സാങ്കേതിക ജ്ഞാനമുള്ള രാജ്യങ്ങളായ ന്യൂക്ലിയര്‍ ത്രെസ്‌ഹോള്‍ഡ് നേഷന്‍സിന്റെ വിഭാഗത്തില്‍ പെടുന്നൊരു രാജ്യമാണ് ഓസ്‌ട്രേലിയ. അതുകൊണ്ടുതന്നെ ആ ഭയം ചൈനയ്ക്കുണ്ട്.
രാജ്യത്തെ പ്രതിരോധം കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി അതിശക്തമായിതന്നെ ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. 2040 ഓടെ 18500 സൈനികരെ കൂടി മൂന്നു സേനകളിലായി ചേര്‍ക്കുമെന്നും 3800 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്നുമാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തേ പ്രഖ്യാപിച്ചിത്. ആണവ അന്തര്‍വാഹിനികളും ഓക്കസ് സഖ്യത്തിന്റെ ഭാഗമായതിലൂടെ ഓസ്‌ട്രേലിയയ്ക്കു ലഭിക്കും. ആണവ അന്തര്‍വാഹിനികള്‍ ലഭിക്കുന്ന ആദ്യ ആണവേതര രാജ്യമായി ഇതോടെ ഓസ്‌ട്രേലിയ മാറുകയും ചെയ്യും.
https://www.facebook.com/Malayalivartha